നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ ..
കാലപ്രവാഹത്തില്‍.. മരുക്കാറ്റിന്റെ ഉഷ്ണത്തിലൂടെ കുത്തിയൊലിച്ചു പോയ ജീവിതത്തിലെ ആ നല്ല നാളുകള്‍ ..
തൊണ്ണൂറുകളുടെ ആരംഭത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു.
പക്ഷെ , വാഗ്ദത്തഭൂമിയിയെ ആദ്യനാളുകളില്‍ തന്നെ യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി മോഹനസ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍കാനായിരുന്നു നിയോഗം.
അന്വേഷണത്തിന്റെ അറ്റം കാണാത്ത വീഥികളിലൂടെ തൊഴിലില്ലായ്മയുടെ വ്യാകുലതകളും പേറി നടന്ന കുറേ നാളുകള്‍ ..
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്റെ വിങ്ങലടങ്ങാതെ രാവിന്റെ അന്ത്യ യാമങ്ങളില്‍ പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ..
പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍ . ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ടകളായി മാറി കഴിഞ്ഞിരുന്നു.
* * * * * *
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി.
ഈ ഇറയും ദുരയും ആകുലതകളുടെ ദീര്‍ഘയാമങ്ങളും ദാരുണമായ കുറെ സ്വപ്നങ്ങളായി ബാക്കികിടക്കുമ്പോള്‍ വ്യര്‍ത്ഥമായ കുറേ ചോദ്യങ്ങള്‍ നെഞ്ചിന്കൂടിനുള്ളില് മുട്ടിതിരിയുന്നു.
എന്തിനായിരുന്നു ഈ വഴി? ഇനിയും എങ്ങോട്ടീ പ്രയാണം! എന്നാണിനിയൊരു മോചനം!?
ഉത്തരം കിട്ടാത്ത പ്രഹേളികകളായി അവ കാലങ്ങളായി അവിടെത്തന്നെ ശേഷിക്കുകയാണ്.
പൂര്വ്വനിശ്ചയങ്ങളായിരിക്കാം..! മനസ്സങ്ങിനെ സ്വാന്തനിക്കാന്‍ ശ്രമിക്കുമ്പോളും മലവെള്ളപ്പാച്ചില്‍ പോലെ കുത്തിയൊഴുകി എത്തുന്ന ഗൃഹാതുരതയുടെ വിങ്ങലും വ്യഥകളും ആത്മഗതങ്ങള്‍ക്ക് വഴി ഒരുക്കുന്നു. ഊറി ഒഴുകുന്ന ചുടുചോരയാല്‍ ഉള്ളമാകെ കുതിര്‍ന്നപോലെ..സ്വയംനിന്ദ തോന്നുന്ന ചില അഭിശപ്ത നിമിഷങ്ങള്‍ ..
പഴിയും പള്ളും പോംവഴികളാക്കാന്‍ ശീലിക്കുകയാണോ മനസ്സ്!
അറിയില്ല ഒന്നുമറിയില്ല..നിഴലുവീണു നിറം മങ്ങിപ്പോയ കുറേ ഓര്‍മ്മകള്‍..നിലാവിലെന്ന പോലെ ഇടയ്ക്കിടെ മിന്നിതെളിയുമ്പോള്‍
അകത്തെന്തോ ഉരുകി ഇറ്റിറ്റു വീഴുന്നുണ്ടെന്നു മാത്രമറിയാം..
അത് ഹൃദയമാണോ; പ്രാണനാണോ..? അതോ കാല്പനികതയുടെ ഉരുക്കുമുഷ്ട്ടിയില്‍ ഞെരിഞ്ഞോടുങ്ങുന്ന അടിമയുടെ ദീന രോധനമാണോ? അതും നിശ്ചയം പോരാ..
അമരാനൊരു ശുഭചിന്തപോലും നീക്കിയിരിപ്പില്ലാതെ മാറി മാറി വരുന്ന അത്യുഷ്ണങ്ങള്‍ക്കും കടുത്ത ശൈത്യങ്ങള്‍ക്കും ഇടയില്‍ പെട്ട് യൗവനം ഉരുകിയും മരവിച്ചും നഷ്ടപ്പെട്ടു പോവുന്നതറിയുമ്പോഴും ..എല്ലാം നിസ്സഹായതയോടെ നോക്കി നില്കേണ്ടി വരുന്ന കുറേ പാഴ്ജന്മങ്ങള് ..
പിന്നിട്ട ഇടനാഴികകളിലേക്ക് എത്തിനോക്കുമ്പോള്‍ ആശകളുടെ വിടരാത്ത മൊട്ടുകള്‍; വാടിയ മൊട്ടുകള്‍; കൊഴിഞ്ഞു പോയ മൊട്ടുകള്‍ അവിടെയും കുന്നുകൂടി കിടപ്പുണ്ട്.
എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചിരുന്നവര് ഞങ്ങള്‍ പക്ഷെ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്റെ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്റെ കുതിപ്പും ആത്മാവിന്റെ തുടിപ്പും ഓര്‍മ്മകളായി മാറിയിരിക്കുന്നു.
* * * *
സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍ .
നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മ്മയില്‍ നൊമ്പരമായി ഉറഞ്ഞു കൂടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകി നീങ്ങുന്ന പ്രവാസിയുടെ മൌന നൊമ്പരങ്ങള്‍ തിരിച്ചരിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം .
വ്യാകുലതയുടെ വിഴുപ്പുകെട്ടുകള്മായി ഈ ഊഷരഭൂമിയില്‍ ജീവിച്ചു പോകാന്‍ പ്രേരകമാകുന്ന ഏക ഘടകം ഈ നാടുകളുടെ മുഖമുദ്രയായ സമാധാന അന്തരീക്ഷം ഒന്ന് മാത്രമാണ്. ബന്ദും സമരവും ഹര്‍ത്താലും പണിമുടക്കും തികച്ചും അന്യമായ ഗള്‍ഫ് രാഷ്ട്രങ്ങളിലെ നിയമങ്ങളുടെ കര്‍ക്കശ സ്വഭാവം കൊണ്ടാവാം അക്രമങ്ങളും ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവുന്നത് .
ഈ മണ്ണില്‍ തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തു സൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്റെ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ദ്ധനവും രൂപയുടെ മൂല്യ ശോഷണവും മാത്രമറിയാന്‍ താല്പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു.
അതിന്നിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചു പോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വ്വം ചിലരെ കണ്ടെത്താനവുമെങ്കിലും ഇവിടുത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൌനം മുറിക്കുന്നത് അത്യപൂര്‍വ്വം.
ഒടുവില്‍ ..ഈ എണ്ണപ്പാടങ്ങളുടെ വരണ്ട ഭൂമിയില്‍ ജീവന്റെ മുക്കാല്‍ പങ്കും ഹോമിച്ചു വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല .
* * * * * *
ഇങ്ങിനെയൊക്കെ ആണെങ്കിലും...
ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യക്കാരുമായുള്ള സൌഹൃദ വലയങ്ങള്‍; വ്യത്യസ്ഥ നാട്ടുകാരും ഭാഷക്കരുമായുള്ള ആത്മ ബന്ധങ്ങള്‍; ഏതു സാഹചര്യത്തിലും ജീവിച്ചു പോകാന്‍ കഴിയുന്ന പക്വത; എന്ത് ജോലിയും ചെയ്യാനാവുമെന്ന കരുതലും ആത്മവിശ്വാസവും , ഒരു പാട് ജീവിത സാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങള്‍ അനുഭവ പാഠങ്ങള്‍ ; പാചകകലയില്‍ നേടുന്ന പ്രാവീണ്യം തുടങ്ങി പ്രവാസജീവിതം കൊണ്ട് നേടാനാവുന്ന നല്ല വശങ്ങളുടെ ലീസ്റ്റ് അങ്ങിനെ നീണ്ടു നീണ്ടു പോവുന്നു..
ഇതൊന്നും കൂടാതെ .., വര്‍ഷങ്ങളുടെ വിരസമായ കാത്തിരിപ്പിന് ശേഷം ഇടവേളകള്‍ക്ക് തുടക്കമാവുന്ന; ആകുലതകള്‍ക്കും വ്യാകുലതകള്‍ക്കും അറുതിയാവുന്ന പിറന്ന നാടിന്റെ പച്ചപ്പുകള്‍ തേടിയുള്ള ശരാശരി പ്രവാസിയുടെ ആ യാത്രയുടെ യാമങ്ങള്‍..അനിര്‍വചനീയങ്ങളാണത്.
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ ..
അതെ അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് മാത്രം സ്വന്തമായ നിമിഷങ്ങളാണ്, അത് തിരിച്ചറിയാനാവുന്നതും സമാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു പ്രവാസിക്ക് മാത്രം.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം മുംബൈ സഹാറ എയര്‍പോര്‍ട്ട് വിട്ടു സ്വപ്ന ഭൂമിയെ ലക്ഷ്യം വെച്ച് പറക്കുമ്പോള്‍ ഉള്ളം നിറയെ മോഹങ്ങളുടെ ; സ്വപ്നങ്ങളുടെ ഒരായിരം നിറച്ചാര്‍ത്തുകള്‍ ഉണ്ടായിരുന്നു.
പക്ഷെ , വാഗ്ദത്തഭൂമിയിയെ ആദ്യനാളുകളില്‍ തന്നെ യാഥാര്‍ത്ഥ്യങ്ങളുടെ തീക്കാറ്റില്‍ പെട്ടുഴറി മോഹനസ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി ധൂളികളായി പാറിപ്പോകുന്നത് നെഞ്ചിലെരിയുന്ന കനലുമായി കണ്ടുനില്‍കാനായിരുന്നു നിയോഗം.
അന്വേഷണത്തിന്റെ അറ്റം കാണാത്ത വീഥികളിലൂടെ തൊഴിലില്ലായ്മയുടെ വ്യാകുലതകളും പേറി നടന്ന കുറേ നാളുകള്‍ ..
കത്തിയാളുന്ന ഊഷര ഭൂമിയില്‍ മരീചികകളായി അകന്നകന്നു പോകുന്ന വാഗ്ദാനങ്ങളും പ്രതീക്ഷകളും...നെഞ്ചിന്റെ വിങ്ങലടങ്ങാതെ രാവിന്റെ അന്ത്യ യാമങ്ങളില്‍ പോലും തലയിണയില്‍ കണ്ണീരും തേങ്ങലുകളും ഒളിപ്പിച്ച ദിനങ്ങള്‍ ..
പിന്നെ വര്‍ഷങ്ങളുടെ ഉരുണ്ടുപോക്കിന്നിടയില്‍ . ലക്ഷോപലക്ഷങ്ങളില്‍ ഒരുവനായി ഒഴുക്കിനൊപ്പം നീന്താന്‍ പഠിച്ചപ്പോഴേക്കും മോഹാരവങ്ങളെല്ലാം കെട്ടടങ്ങിയ വെറും കരിക്കട്ടകളായി മാറി കഴിഞ്ഞിരുന്നു.
* * * * * *
യാന്ത്രികമായ ദിനങ്ങളുടെ തനിയാവര്‍ത്തനങ്ങളില്‍ ..
എണ്ണിയാലൊടുങ്ങാത്ത നോവുകള്‍ കരളില്‍ ഭാരമാവുമ്പോള്‍ പ്രത്യാശകളുടെ മരവിപ്പിനാല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനസ്സ് ; ഇനിയും പിറക്കാന്‍ മോഹങ്ങളില്ലായിരുന്നെങ്കിലെന്നു ആശിച്ചു പോകുന്ന മൃതി.
ഈ ഇറയും ദുരയും ആകുലതകളുടെ ദീര്‍ഘയാമങ്ങളും ദാരുണമായ കുറെ സ്വപ്നങ്ങളായി ബാക്കികിടക്കുമ്പോള്‍ വ്യര്‍ത്ഥമായ കുറേ ചോദ്യങ്ങള്‍ നെഞ്ചിന്കൂടിനുള്ളില് മുട്ടിതിരിയുന്നു.
എന്തിനായിരുന്നു ഈ വഴി? ഇനിയും എങ്ങോട്ടീ പ്രയാണം! എന്നാണിനിയൊരു മോചനം!?
ഉത്തരം കിട്ടാത്ത പ്രഹേളികകളായി അവ കാലങ്ങളായി അവിടെത്തന്നെ ശേഷിക്കുകയാണ്.
പൂര്വ്വനിശ്ചയങ്ങളായിരിക്കാം..! മനസ്സങ്ങിനെ സ്വാന്തനിക്കാന്‍ ശ്രമിക്കുമ്പോളും മലവെള്ളപ്പാച്ചില്‍ പോലെ കുത്തിയൊഴുകി എത്തുന്ന ഗൃഹാതുരതയുടെ വിങ്ങലും വ്യഥകളും ആത്മഗതങ്ങള്‍ക്ക് വഴി ഒരുക്കുന്നു. ഊറി ഒഴുകുന്ന ചുടുചോരയാല്‍ ഉള്ളമാകെ കുതിര്‍ന്നപോലെ..സ്വയംനിന്ദ തോന്നുന്ന ചില അഭിശപ്ത നിമിഷങ്ങള്‍ ..
പഴിയും പള്ളും പോംവഴികളാക്കാന്‍ ശീലിക്കുകയാണോ മനസ്സ്!
അറിയില്ല ഒന്നുമറിയില്ല..നിഴലുവീണു നിറം മങ്ങിപ്പോയ കുറേ ഓര്‍മ്മകള്‍..നിലാവിലെന്ന പോലെ ഇടയ്ക്കിടെ മിന്നിതെളിയുമ്പോള്‍
അകത്തെന്തോ ഉരുകി ഇറ്റിറ്റു വീഴുന്നുണ്ടെന്നു മാത്രമറിയാം..
അത് ഹൃദയമാണോ; പ്രാണനാണോ..? അതോ കാല്പനികതയുടെ ഉരുക്കുമുഷ്ട്ടിയില്‍ ഞെരിഞ്ഞോടുങ്ങുന്ന അടിമയുടെ ദീന രോധനമാണോ? അതും നിശ്ചയം പോരാ..
അമരാനൊരു ശുഭചിന്തപോലും നീക്കിയിരിപ്പില്ലാതെ മാറി മാറി വരുന്ന അത്യുഷ്ണങ്ങള്‍ക്കും കടുത്ത ശൈത്യങ്ങള്‍ക്കും ഇടയില്‍ പെട്ട് യൗവനം ഉരുകിയും മരവിച്ചും നഷ്ടപ്പെട്ടു പോവുന്നതറിയുമ്പോഴും ..എല്ലാം നിസ്സഹായതയോടെ നോക്കി നില്കേണ്ടി വരുന്ന കുറേ പാഴ്ജന്മങ്ങള് ..
പിന്നിട്ട ഇടനാഴികകളിലേക്ക് എത്തിനോക്കുമ്പോള്‍ ആശകളുടെ വിടരാത്ത മൊട്ടുകള്‍; വാടിയ മൊട്ടുകള്‍; കൊഴിഞ്ഞു പോയ മൊട്ടുകള്‍ അവിടെയും കുന്നുകൂടി കിടപ്പുണ്ട്.
എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചിരുന്നവര് ഞങ്ങള്‍ പക്ഷെ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്റെ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്റെ കുതിപ്പും ആത്മാവിന്റെ തുടിപ്പും ഓര്‍മ്മകളായി മാറിയിരിക്കുന്നു.
* * * *
സമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍ .
നാടും വീടും പ്രിയപ്പെട്ടവരും ഓര്‍മ്മയില്‍ നൊമ്പരമായി ഉറഞ്ഞു കൂടുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടുകളുമായി വേദനകളുടെ തുരുത്തുകളിലേക്ക് സ്വയം ഒഴുകി നീങ്ങുന്ന പ്രവാസിയുടെ മൌന നൊമ്പരങ്ങള്‍ തിരിച്ചരിയാനാവുന്നത് മറ്റൊരു പ്രവാസിക്ക് മാത്രം .
വ്യാകുലതയുടെ വിഴുപ്പുകെട്ടുകള്മായി ഈ ഊഷരഭൂമിയില്‍ ജീവിച്ചു പോകാന്‍ പ്രേരകമാകുന്ന ഏക ഘടകം ഈ നാടുകളുടെ മുഖമുദ്രയായ സമാധാന അന്തരീക്ഷം ഒന്ന് മാത്രമാണ്. ബന്ദും സമരവും ഹര്‍ത്താലും പണിമുടക്കും തികച്ചും അന്യമായ ഗള്‍ഫ് രാഷ്ട്രങ്ങളിലെ നിയമങ്ങളുടെ കര്‍ക്കശ സ്വഭാവം കൊണ്ടാവാം അക്രമങ്ങളും ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവുന്നത് .
ഈ മണ്ണില്‍ തനതായ വ്യക്തിത്വവും അഭിമാനബോധവും എന്നെന്നും കാത്തു സൂക്ഷിച്ചു പോരുന്നവരെങ്കിലും മലയാളി സമൂഹത്തിലെ ഭൂരിഭാഗവും ലോകത്തിന്റെ ദൈനംദിന ചലനങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ സ്വന്തം ചുറ്റുപാടുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടി ബാങ്ക് റേറ്റും ശമ്പള വര്‍ദ്ധനവും രൂപയുടെ മൂല്യ ശോഷണവും മാത്രമറിയാന്‍ താല്പര്യം കാട്ടുന്നവരായി മാറിയിരിക്കുന്നു.
അതിന്നിടയിലും ദിശാബോധമുള്ളവരും സര്‍ഗവാസനകള്‍ മുരടിച്ചു പോവാതെ ശ്രദ്ധിക്കുന്നവരുമായി അപൂര്‍വ്വം ചിലരെ കണ്ടെത്താനവുമെങ്കിലും ഇവിടുത്തെ യാന്ത്രിക ദിനങ്ങളുടെ തിക്കിലും തിരക്കിലും ആലസ്യത്തിലും പെട്ട് അവരും മൌനം മുറിക്കുന്നത് അത്യപൂര്‍വ്വം.
ഒടുവില്‍ ..ഈ എണ്ണപ്പാടങ്ങളുടെ വരണ്ട ഭൂമിയില്‍ ജീവന്റെ മുക്കാല്‍ പങ്കും ഹോമിച്ചു വിടപറയുമ്പോള്‍ സമ്പാദ്യമായി ബാക്കിയുണ്ടാവുക ഒരു പിടി രോഗങ്ങളായിരിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ആര്‍ക്കും കാണില്ല .
* * * * * *
ഇങ്ങിനെയൊക്കെ ആണെങ്കിലും...
ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യക്കാരുമായുള്ള സൌഹൃദ വലയങ്ങള്‍; വ്യത്യസ്ഥ നാട്ടുകാരും ഭാഷക്കരുമായുള്ള ആത്മ ബന്ധങ്ങള്‍; ഏതു സാഹചര്യത്തിലും ജീവിച്ചു പോകാന്‍ കഴിയുന്ന പക്വത; എന്ത് ജോലിയും ചെയ്യാനാവുമെന്ന കരുതലും ആത്മവിശ്വാസവും , ഒരു പാട് ജീവിത സാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങള്‍ അനുഭവ പാഠങ്ങള്‍ ; പാചകകലയില്‍ നേടുന്ന പ്രാവീണ്യം തുടങ്ങി പ്രവാസജീവിതം കൊണ്ട് നേടാനാവുന്ന നല്ല വശങ്ങളുടെ ലീസ്റ്റ് അങ്ങിനെ നീണ്ടു നീണ്ടു പോവുന്നു..
ഇതൊന്നും കൂടാതെ .., വര്‍ഷങ്ങളുടെ വിരസമായ കാത്തിരിപ്പിന് ശേഷം ഇടവേളകള്‍ക്ക് തുടക്കമാവുന്ന; ആകുലതകള്‍ക്കും വ്യാകുലതകള്‍ക്കും അറുതിയാവുന്ന പിറന്ന നാടിന്റെ പച്ചപ്പുകള്‍ തേടിയുള്ള ശരാശരി പ്രവാസിയുടെ ആ യാത്രയുടെ യാമങ്ങള്‍..അനിര്‍വചനീയങ്ങളാണത്.
പ്രിയപ്പെട്ടവരുമായുള്ള സംഗമ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വിശേഷമായി ഉള്ളിന്റെ ഉള്ളിനെ ആര്‍ദ്രമാക്കുന്ന ആ അസുലഭ നിമിഷങ്ങള്‍ ..
അതെ അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് മാത്രം സ്വന്തമായ നിമിഷങ്ങളാണ്, അത് തിരിച്ചറിയാനാവുന്നതും സമാന മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു പ്രവാസിക്ക് മാത്രം.
പ്രവാസ ജീവിതത്തിലേയ്ക്കൊരു തിരിഞ്ഞു നോട്ടം ?
ReplyDelete:)
വാസ്തവമാണ് പറഞ്ഞത്..
ReplyDeleteഒരുപാട് സ്വപ്നങ്ങള്‍ ഉള്ളിലൊതുക്കി,ഒരുപാട് വേദനകള്‍ മനസ്സിലടക്കി ജീവിക്കുന്ന പ്രവാസിക്ക് ഏക ആശ്വാസം സമാധാനപരമായ ഗള്‍ഫിലെ അന്തരീക്ഷം ഒന്ന് മാത്രം..
സത്യം. ഈ പോസ്റ്റിന്റെ ആ ഒരു ഫീല്‍ ഒരുപക്ഷെ ഒരു പ്രവാസിക്ക് മാത്രമേ കിട്ടൂ.... ഒക്കെ പൂര്‍ണ്ണമായിരുന്നു. പ്രവാസത്തെയും പ്രവാസിയും പറ്റി ഇതില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.ഭംഗിയായി.
ReplyDeleteപ്രവാസികളുടെയും അവരുടെ ജീവിതത്തിന്റെയും ആത്മാവ് തൊട്ടറിഞ്ഞ ലേഖനം. ഏറ്റവും കൂടുതല്‍ സ്വപ്നം കാണുന്നത് അവധിക്കാലത്തെയാണ്. അതുപോലും പറ്റാത്തവരും ഉണ്ടല്ലോ എന്ന സത്യം ഒരു മറുപുറം.
ReplyDeleteഇറയും ദുരയും ആകുലതകളുടെ ദീര്‍ഘയാമങ്ങളും ദാരുണമായ കുറെ സ്വപ്നങ്ങളായി ബാക്കികിടക്കുമ്പോള്‍ വ്യര്‍ത്ഥമായ കുറേ ചോദ്യങ്ങള്‍ നെഞ്ചിന്കൂടിനുള്ളില് മുട്ടിതിരിയുന്നു.
ReplyDeleteഎന്തിനായിരുന്നു ഈ വഴി? ഇനിയും എങ്ങോട്ടീ പ്രയാണം! എന്നാണിനിയൊരു മോചനം!?
ഗൃഹാതുരത്വമുണര്തുന്ന വാക്കുകള്‍ എന്നും ആകര്‍ഷണീയമാണ്. പറഞ്ഞു പറഞ്ഞു പഴകിയതെന്കിലും ഇന്നും കാലികമായ വായനക്ക് ആളുകള്‍ ഏറെയുണ്ട്.
ReplyDeleteനന്നായി പറഞ്ഞു
ആശംസകള്‍
വെറുതെ ഇരിക്കുമ്പോള്‍ ചിന്തകളിലേക്ക് ഇരച്ചു കയറിവരുന്ന വിചാരങ്ങള്‍ .
ReplyDeleteനന്നായി അവതരിപ്പിച്ചു
എനിക്ക് ഒന്നും പറയാനില്ല തൊഴിയൂർജീ.....
ReplyDeleteആശംസകൾ....
ആശംസകള്‍
ReplyDeleteപ്രവാസിയുടെ ദുഖങ്ങള്‍ മറ്റൊരു പ്രവാസിക്കെ അറിയൂ ..സത്യം
ReplyDeleteകൊഴിഞ്ഞുപോയ യവ്വനങ്ങളും സ്നേഹ ബന്ധങ്ങളും ഓര്‍മകളില്‍ ഒതുക്കി ,
നമ്മള് പ്രവാസികള്‍ അറബിപൊന്നിന്റെ മഹിമയില്‍ തുറന്നു കൊടുക്കുന്ന മണിചെപ്പുകള്‍ .
ഉരുകിയ വിയര്‍പ്പിന്റെ വില അറിയാതെ ധാരാളിത്തതിലുടെ ചെലവഴിക്കുന്നവരും ഉണ്ട് .
അത് വീണ്ടു വീണ്ടും മരുഭൂവിനു തിളക്കമേകും .
എന്തായാലും പ്രവാസിയുടെ നൊമ്പരങ്ങള്‍ പറഞ്ഞും എഴുതിയും തീരുന്നില്ല.
എനിക്കും ഒരു എത്തിനോട്ടം ഇടയ്ക്കു നല്ലതാണ് അതിനു ഈ പോസ്റ്റ് ഉതകി .
ലേഖനം നന്നായി അവതരിപ്പിച്ചു...
ReplyDeleteപ്രവാസിയുടെ പ്രയാസങ്ങള്‍ ഒരിക്കലും തീരില്ല, ഇടക്കൊരു ആശ്വാസം നല്ല നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്, അതാകട്ടെ വീണ്ടും വേണ്ടും പ്രവാസികളെ സൃഷ്ടിക്കുന്നു.
ReplyDeleteനന്നായിട്ടെഴുതി, ആശംസകള്‍.
പ്രവാസിയുടെ വേദനയും, സങ്കടവും എല്ലാം കേട്ട് മടുത്ത് വേറെ ഒന്നുമില്ലെ പറയാന്‍ എന്നു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു മലയാളികള്‍ . പക്ഷെ വേദന അനുഭവിക്കുന്നവര്‍ക്ക് അത് വിളിച്ചു പറയാതിരിക്കാന്‍ കഴിയില്ലല്ലോ... അവിടയാണ് ഒരു പ്രവാസിയുടെ വേദന മറ്റൊരു പ്രവാസിക്കെ അറിയൂ എന്ന് പറയുന്ന വാക്കിനു പ്രാധാന്യം .
ReplyDeleteഅപൂര്‍വ്വം ചിലരെ മാറ്റി നിര്‍ത്തിയാല്‍ ഭൂരിഭാഗം പ്രവാസികളുടെയും അനുഭവങ്ങള്‍ ഒന്നു തന്നെ.. അതില്‍ ഒരുവനായി ജീവിക്കുന്ന എനിക്ക് അതുകൊണ്ട് തന്നെ ഈ ലേഖനം മനസ്സില്‍ സ്പര്‍ശിച്ചു..
നല്ല ലേഖനം ...
പ്രവാസത്തിന്റെ ബാക്കിപത്രം നന്നായി..........
ReplyDeleteപ്രവാസികളുടെ ജീവിതം മനോഹരമായി അവതരിപ്പിച്ചു
ReplyDeleteവേറൊന്നും പറയാനില്ല
പ്രവാസം ,പ്രവാസി ലോകാന്ത്യം വരെ നമ്മെ വിട്ടു പോകാത്ത പദങ്ങൾ പ്രവാസിയുടെ പരിഭവങ്ങൾ വേദനകൾ വേർപാട് ,വിരഹം എല്ലാം പലയിടത്തു നിന്നും നമ്മൾ കേട്ടറിഞ്ഞു.. എന്നാലും തീരില്ല അതിന്റെ സത്യങ്ങൾ… പ്രവാസത്തിന്റെ ബാക്കി പത്രം നന്നായി പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ..
ReplyDeleteപ്രവാസ ജീവിതം നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു
ReplyDeleteസമാനസ്വഭാവമുള്ള വ്യഥകള്‍ അന്യോന്യം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും, മൌനങ്ങള്‍ കൊണ്ട് ഒരു വാല്മീകം തീര്‍ത്തു അതിലേക്ക് ആഴ്ന്നിറങ്ങുന്നു അവര്‍
ReplyDeleteശരിയാണ് ദുഃഖങ്ങള്‍ അവര്‍ മനസ്സില്‍ കുഴിച്ചുമൂടുന്നു. നന്നായി അവതരണം.
എല്ലാരാജ്യത്തുള്ള പ്രവാസികളും ഒരു പോലെയാണ് കേട്ടൊ ഭായ്
ReplyDeleteപ്രവാസികളുടെ മനസ്സിലെ നൊമ്പരങ്ങള്‍ പ്രവാസിക്കേ മനസ്സിലാവൂ.ഞാനൊരു പ്രവാസിയല്ല .എന്നാല്‍ അനേകം പ്രവാസികളുടെ അനുഭവങ്ങള്‍ വായിക്കാനിടയായിട്ടുണ്ട്.എന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ ഞാന്‍ നമ്മുടെ ചെറുപ്പക്കാരോട് പറയാറുണ്ട് ,ശരിയായ ജീവിത പ്രയാസങ്ങള്‍ മനസ്സിലാവണമെങ്കില്‍ ഒരിക്കലെങ്കിലും ഗല്ഫില് പോയി ജീവിക്കണമെന്ന്. ഇന്ന് നമ്മുടെ ചെറുപ്പക്കാര്‍ ഇവിടെ അടിച്ച് പൊളിച്ച് ( അവര്‍ മാത്രം ഉപയോഗിക്കുന്ന ആ പ്രയോഗം!)ജീവിക്കുന്നത് കാണുമ്പോള്‍ അതാണ് തോന്നുക.മറ്റുള്ളവര്‍ സമ്പാദിക്കുന്ന കാശ് കൊണ്ട് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് അതെത്ര പറഞ്ഞാലും മനസ്സിലാവില്ല.ഇവിടെ ബൈക്കും മൊബൈല്‍ ഫോണും ഒക്കെയായി നടക്കുന്നവര്‍ക്ക് മരുഭൂമിയില്‍ വെന്തുരുകുന്നവരുടെ (അതവരുടെ മാതാപിതാക്കളാവാം,ബന്ധുക്കളാവാം)പ്രയാസങ്ങള്‍ അറിയില്ല.വളരെ നല്ലൊരു ലേഖനം.
ReplyDeleteആശംസകള്‍
ReplyDeleteപോസ്റ്റിലെ വിങ്ങൽ തിരിച്ചറിയാൻ പ്രവാസിപ്പരീക്ഷ എഴുതേണ്ടതില്ല എന്നൊരു വിയോജനക്കുറിപ്പോടെ.....
ReplyDeleteഎത്ര എഴുതിയാലും തീരാത്ത വിഷയമാണ് പ്രവാസം. മലയാളികളുടെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലും.
ReplyDeleteനഷ്ടങ്ങളെ ഓർത്ത് വിലപിച്ചീട്ട് കാര്യമില്ലെന്നറിഞ്ഞിഞ്ഞിട്ടും ..അറിയാാതെ ഒരു വിങ്ങൽ.. ൻ
ReplyDeleteപ്രവാസി എന്നും ഒരു മന:പ്രയാസി!
ReplyDeleteഒറ്റപ്പെട്ട ചിന്തകളും ഭാവിയെക്കുറിച്ച അനന്തമായ മരവിപ്പും എപ്പോഴും കൂടെ കൊണ്ട് നടക്കുമ്പോള്‍ ഇവിടെ സൂചിപ്പിച്ച ചില നല്ല ശീലങ്ങളും മറ്റും നേടിയെടുക്കുന്നു. എന്നിട്ട് അവസാനം രോഗങ്ങളെ കെട്ടിപ്പുണര്‍ന്നു തിരിച്ച് പോയി അവിടെ എത്തുമ്പോള്‍ ശീലിച്ച നല്ല ശീലങ്ങള്‍ തിരിഞ്ഞു നോക്കി പല്ലിളിക്കുന്നത് കാണാം എന്ന് മാത്രം അല്ലെ. ഒരു യാത്ര ആരംഭിച്ച് അവസാനം വരെ നല്ല സൌന്ദര്യത്തോടെ എഴുതി. ഒന്നും ഭാവനയാക്കാതെ കാര്യങ്ങള്‍ മാത്രം.
ReplyDeleteആശംസകള്‍.
Pravasam..pravasam..pravassam
ReplyDeleteപ്രവാസം ,,അത് ഒരു കടലാണ് ...ഒരുപാട് നോവുകളും വേദനകളും മാത്രം .....ഇത് ഒക്കെ ഓരോ അനുഭവം അല്ലെ ....ഇതില്‍ നിന്ന് രക്ഷപെട്ടു നല്ല ജീവിതം കൊതിക്കും എല്ലാവരയും
ReplyDeleteഎന്താണിക്കാ ഒരു തിരിഞ്ഞു നോട്ടം
ReplyDeleteപ്രവാസവും പ്രവാസിയും. നന്നായി.
ReplyDeleteസത്യം.
ReplyDeleteസത്യം.
നന്നായി എഴുതി.
തീവ്രമായ അനുഭവങ്ങള്‍ക്ക്
അക്ഷരങ്ങള്‍ മതിയാവാതെ വരുന്നു.
രണ്ടു വര്‍ഷത്തെ പ്രവാസത്തിന്റെ
വേവ് ഉള്ളിലുള്ളതിനാല്‍
പോസ്റ്റ് അനുഭവമായി.
ഭാവുകങ്ങള്‍ .
...............
പിന്നെയ്
ശ്രദ്ധിക്കേണ്ട ബ്ലോഗുകളുടെ
കൂട്ടത്തില്‍ എന്റെ കഥയും കണ്ടു.
ആ ബ്ലോഗ് ഇപ്പോള്‍ നിലവിലില്ല.
മുഴുവന്‍ പോസ്റ്റുകളും ഇപ്പോള്‍ ഒറ്റ ബ്ലോഗിലാണ്.
മുഖ്താറിയനിസത്തില് ( www.muktharuda.co.cc ).
തിരുത്തുമല്ലോ.
നന്ദി.
പെയ്തു തീരാത്ത നൊമ്പരങ്ങളുടെ കൂടാരമാണ് ഓരോ പ്രവാസിയും
ReplyDeleteപ്രവാസികളെ കുറിച്ചുള്ള പോസ്റ്റ് വളരെ നന്നായി...
ReplyDeleteഗള്‍ഫിലുള്ള ജീവിതം സത്യമായും ഏതു തരത്തിലുള്ള സ്ഥലത്തും ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കും എന്നുള്ളതില്‍ സംശയമില്ല... ഏതു കാലാവസ്ഥയും, ഏതു ഭക്ഷണവും, ഏതു സാഹചര്യവും അങ്ങനെ എവിടെയും ഒരു പ്രവാസിക്ക് ജീവിക്കാന്‍ കഴിയും... ആശംസകള്‍
ഒരു പ്രവാസിയുടെ ചൂടും,ചൂരും അറിഞ്ഞു എഴുതി .പക്ഷെ പ്രവാസം ഉപജീവനത്തിന്റെ മാർഗ്ഗം മാത്രമല്ലാന്നു തെളിയിച്ച അനേകങ്ങളുണ്ടന്നു എടുത്തു പറയണ്ടിയിരുന്നു
ReplyDeleteമനക്കോട്ടകൾ മാത്രമാവരുത് പ്രവാസിയുടെ ജീവിതം സൌഖ്യം സമ്പത്തിലല്ല എന്ന് ജീവിച്ചു കാണിക്കാൻ ഒരുപാടു ശ്രമിച്ചിട്ടും കൂടെ പ്പിറപ്പുകൽ അതറിയുന്നേയില്ല എന്നതാൺ ഇന്നിന്റെ ദു:ഖം !
ReplyDeleteആശംസകള്‍
ReplyDeleteഒരിക്കലെങ്കിലും പ്രവാസി ആയിരുന്നവര്‍ക്ക് എപ്പോഴും അനുഭവേദ്യമാകുന്ന ഓര്‍മ്മകള്‍ ...
ReplyDeleteനല്ല ലേഖനം..മനസ്സില്‍ നിന്നും വരുന്നത്..
ചൂടും, തണവും മാറി മാറി പുതച്ച മരുഭൂമിയിലെ രാപ്പകലുകള്‍... അനന്തമായ ഈ കാത്തിരിപ്പ് മനസ്സില്‍ ആര്‍ത്തിരമ്പി അലയടിച്ച ഹൃദയ വികാരങ്ങള്‍.. വാക്കുകളായ്.... അത് എന്റെയും മനസ്സിനെ തൊട്ടു
ReplyDeletesidhikka, aashamsakal.
ReplyDeleteജീവിത ചിന്തകള്‍ മേയുന്ന മരുഭൂമിയായിരുന്നു സിദ്ധീഖിന്റെ പോസ്റ്റ്.
ReplyDeleteസുഖം ത്യജിച്ചു വന്നവന് പരമ സുഖങ്ങള്‍ പ്രധാനം ചെയ്ത ശീതകാലത്തു തന്നെയായിരുന്നു നമ്മുടെ സ്വപ്നങ്ങള്‍ വിരിഞ്ഞതും കരിഞ്ഞു വീണതും.
കനകം കൊയ്തവരേക്കാള് ഉണ്ട്, ഈ മണ്ണില്‍ കദനം പെയ്തവര്‍!
മരുക്കാറ്റ് വീശുമ്പോഴും ഒരു മധുരക്കാറ്റിന്റെ ഇമ്പം സിദ്ദീഖ് ഇവിടെ പകര്‍ന്നു തരുന്നു..
ഇക്കാ, വീണ്ടും പ്രവാസിയുടെ വേദനയും വിലാപങ്ങളും വേവലാതികളും അല്ലേ.
ReplyDeleteബൂലോകത്തില്‍ വന്നു ഒരുപാട് പേരുടെ (പ്രവാസികളുടെ) നൊമ്പരക്കുരിപ്പുകളും നോസ്ടജിയയും വായിച്ചിട്ടുണ്ട്.
വെറുതെ പറയുകയല്ല, അപ്പോഴൊക്കെ ഒരു കൊച്ചു നൊമ്പരം ഇവിടെയും ഫീല്‍ ചെയ്യാറുണ്ട്. ഇത് വായിച്ചപ്പോഴും അത് തന്നെ അവസ്ഥ.
അതൊക്കെ മറക്കാന്‍ ബെറ്റര്‍ atmosphere ആണ് നിങ്ങള്‍ക്കൊക്കെ പ്രചോദനം അല്ലേ?
നന്നായി എഴുതി, ആശംസകള്‍.
ഓടോ:
ഇക്കാ, ശബരിമല യാത്രയില്‍ ഒക്കെ ആയതിനാല്‍ കുറച്ചു തിരക്കിലായിരുന്നു. വരന് വൈകിയതില്‍ ക്ഷമിക്കുമല്ലോ
വെറുതെ മനിസന്മാരെ ബെജാീോക്കല്ലേ എന്റെ ഉപ്പാ...
ReplyDeleteഇന്നത്തെ കാലത്ത് പ്രവാസിയല്ലാത്തവരുടെ ഉള്ളിലും ഒരു പ്രവാസി യുണ്ട്. ഒറ്റപ്പെടലിന്റെ പ്രവാസം. നാട്ടിലും പഴയ സൌഹൃദ സദസ്സുകള്‍ അന്യം നിന്ന് പോവുന്നു. അങ്ങിനെ നോക്കുമ്പോള്‍ യഥാര്‍ത്ഥ പ്രവാസിക്ക് നഷ്ടപ്പെടത്തിന്റെ നൊമ്പരമെങ്കിലും ബാക്കിയുന്ടെന്നു പറയാം.
ReplyDeleteശ്രീ ,എന്റെ പുഷ്പം , ആളവന്‍, ചെറുവാടി, ഫൈസ്, ഇസ്മയില്‍ ഭായ് , രമേഷ് ഭായ് , വീ കെ, ജയരാജ് , സാബീ , ജിഷാദ്, തെച്ചിക്കോടന് ,,ഹംസക്ക ,പ്രയാന്‍, റിയാസ് ഉമ്മു അമ്മാര്‍ , കുസുമ ടീച്ചര്‍ , സ്വപ്ന സഖീ , മുരളീ ,മോമുട്ടിക്കാ ,മെന്‍, ശുക്കൂര്‍ഭായ് ,എച്ചുമു ,ബഷീരുണ്ണി, അരീക്കോടന്‍ ,റാംജി സാബ്,സുനില്‍ ഡ്രീംസ് ,ഒഴാക്കാന് ,ഷമീര്‍ , മുക്താര്‍ ഭായ് , റഷീദ് ഭായ് , നഫീസ് ,പാവപ്പെടവന്, റസാക്ക് ,ഉമേഷ് ,ജുനൈത് ,സുജിത് ,റഫീക്ക്,പാലക്കുഴി , ഹാപ്പി ബാച്ച്ലസ്, നെന മോളു..എല്ലാവര്ക്കും നന്ദി ,വീണ്ടും കാണുമെന്ന് വിശ്വാസത്തോടെ..സ്നേഹത്തോടെ സിദ്ധീഖ്.
ReplyDelete@സലാം ഭായ്
വളരെ യാഥാര്ത്യമാണ് സുഹൃത്തേ ,പലപ്പോഴും നാട്ടിലെത്തുമ്പോള്‍ ഒരു ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യാറുണ്ട് ..
സന്തോഷം അഭിപ്രായത്തിനു.
പ്രവാസം അനുഭവിക്കുന്നവരെ വല്ലാതെ ഞാന്‍ ബഹുമാനിച്ചു തുടങ്ങിയത് ഞാനൊരു പ്രവാസി ആയതു കൊണ്ടല്ല സിദ്ധീക്ക...
ReplyDeleteഇവിടെ നാട്ടിലും പ്രവാസികളെ സ്നേഹിക്കാന്‍ ആളുകള്‍ ഉണ്ട്..
അറബിക്കഥയും ബെന്യാമിന്റെ ആടുജീവിതവും ഇന്നാട്ടുകാരില്‍ നല്ല സ്വാധീനം ഉണ്ടാക്കിടിട്ടുണ്ട്.
മണലാരണ്യങ്ങളിലെ യാതനയും കഷ്ടപ്പാടും മടക്കിത്തരാന്‍ പോവുന്നത് രോഗങ്ങള്‍ മാത്രമാവില്ല. ഇന്നാട്ടുകാരുടെ അളവില്ലാത്ത സ്നേഹം കൂടിയായിരിക്കും.
ആദൃതന്‍.ഇവിടെ കണ്ടതില്‍ വളരെ സന്തോഷം .ഞാന്‍ ഒരു ലോക ത്വത്തം പറഞ്ഞെന്നെ ഉള്ളൂ ...പ്രവാസം എന്നും ഒരു ജയില്‍ ജിവിതം പോലെയാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത് ..അത്രേ ഉള്ളൂ ..
ReplyDeleteഒരു പ്രവാസിയുടെ ജീവിതത്തിന്റെ തീക്ഷണതകള്‍ മുഴുവന്‍ വരച്ചു കാട്ടിയിട്ടുണ്ടു... ഞാന്‍ ഒരു പ്രവാസിയല്ല എന്നാലും അതു വായീകുമ്പോള് കുറേ സന്ദര്‍ഭങ്ങള്‍ എന്റേയും മനസ്സിലൂടെ കടന്നു പോയി.....
ReplyDeletevalare mikacha lekhanam.... hridayam niranja puthu valsara aasahamsakal......
ReplyDeleteലേഖനം നന്നായി
ReplyDeletePortrait of a Pravasi
ReplyDeleteA Point Of Thoughts ;
ReplyDeletelekshmi. lachu ;
Fousia R :
വളരെ സന്തോഷം സന്ദര്‍ശനത്തിന്...
>>>>>വ്യത്യസ്ഥ നാട്ടുകാരും ഭാഷക്കരുമായുള്ള ആത്മ ബന്ധങ്ങള്‍; ഏതു സാഹചര്യത്തിലും ജീവിച്ചു പോകാന്‍ കഴിയുന്ന പക്വത; എന്ത് ജോലിയും ചെയ്യാനാവുമെന്ന കരുതലും ആത്മവിശ്വാസവും , ഒരു പാട് ജീവിത സാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങള്‍ അനുഭവ പാഠങ്ങള്‍ ; പാചകകലയില്‍ നേടുന്ന പ്രാവീണ്യം തുടങ്ങി പ്രവാസജീവിതം കൊണ്ട് നേടാനാവുന്ന നല്ല വശങ്ങളുടെ ലീസ്റ്റ് അങ്ങിനെ നീണ്ടു നീണ്ടു പോവുന്നു..<<<<
ReplyDeleteകാണാന്‍ വൈകി. നല്ല പോസ്റ്റ്. ലളിതമായ എന്നാല്‍ ഭാഷാ ശുദ്ധിയുള്ള ഒഴുക്കുള്ള അവതരണം. വായിക്കുമ്പോള്‍ ഞാനും എന്റെ അവുഭാവങ്ങളിലൂടെ കടന്നു പോകുകയായിരുന്നു.
താങ്കളെ പ്പോലുള്ളവരുടെ വാക്കുകള്‍ ആത്മവിശ്വാസവും വീണ്ടും എഴുത്തിന് പ്രചോദനവും ഏകുന്നു , വളരെ സന്തോഷം .
ReplyDeleteസത്യസന്ധമായ വാക്കുകള്‍. രണ്ടു വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം കിട്ടുന്ന നാല്പത്തഞ്ചു ദിവസത്തെ പരോള്‍, അതാണ് വെകേഷന്!!! ഈ രണ്ടു വര്‍ഷകാലം റിയാലിനെ രൂപയിലേക്ക് മാറ്റി, കണക്കുകൂട്ടി സ്വന്തം ചെലവ് ചുരുക്കിയുള്ള ജീവിതം. നാട്ടിലേക്കൊരു തിരിച്ചു വരവാണ് എല്ലാ പ്രവാസിയുടെയും സ്വപ്നം. താങ്കളുടെ കൂടുതല്‍ പോസ്റ്റുകള്കായി കാത്തിരിക്കുന്നു.........
ReplyDelete