Network Followers

Share this Post

"ഭൂമിയുടെ മരണം"

എത്ര ശ്രമിച്ചിട്ടും പിടിച്ചു നില്‍ക്കാനാവാതെ വഴുതി വഴുതി ഭൂമിയുടെ ആഴങ്ങളിലേക്ക് വീണുപോയ പഴുത്ത ഇലകളെ ഓര്‍ത്തു തേങ്ങുമ്പോള്‍...
ദിവാസ്വപ്നങ്ങളുടെ ചീഞ്ഞളിഞ്ഞ ജഡങ്ങള്‍ക്ക് മീതെ ധൂമപടലം പോലെ ഇരുട്ട് വന്നടിഞ്ഞു കനം വെക്കുന്നു ,  വൃത്തിഹീനയായ ഒരു  ഒരു വേശ്യയെപ്പോലെ കണ്‍തടങ്ങളില്‍ കറുപ്പും മഞ്ഞച്ച പല്ലുകളുമായി രാത്രി...

ശൂന്യതയിലേക്ക് ശിഖരങ്ങള്‍ നീട്ടി ശിശിരത്തില്‍  നഷ്ട വസന്തങ്ങളുടെ ദുഃഖഭാരവുമായി  നൊമ്പരത്തിന്‍റെ പ്രതീകങ്ങള്‍ പോലെ നഗ്നമായി നില്‍ക്കുന്ന ഒലീവ് മരങ്ങള്‍ ...

വിജന വീഥികളില്‍ അനാഥരായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുടെ എണ്ണക്കറുപ്പിനു വിളറിയ നിലാവിലും തിളക്കം .

കാലമേ .., നീ നഷ്ടസ്വപ്നങ്ങളുടെ കാവല്‍കാരനാക്കപ്പെടുമ്പോള്‍ , എന്‍റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ച് നീലവിഹായസ്സിലേക്ക് പറന്നുയരാന്‍ വെമ്പുന്നു ..

സൂര്യന്‍ നാളെ ഉദിച്ചാലും ഇല്ലെങ്കിലും ...

ഈ തമസ്സിന്‍റെ ക്രൂരനേത്രങ്ങളുടെ കടുത്ത ചൂടില്‍ പെട്ട് ഞാന്‍ പിടഞ്ഞു പിടഞ്ഞു മരിച്ചിരിക്കും...

അല്ലാതെ എന്‍റെ ദുഖങ്ങള്‍ക്ക് അറുതിയുണ്ടാവില്ലല്ലോ..!

എന്റെ സുഹൃത്തുക്കള്‍