Network Followers

Share this Post

"മറക്കരുത് ഒരുനാളും "

നാം തിരക്കിലാണ്, നേരായവണ്ണം ശ്വാസം കഴിക്കാന്‍ പോലും നേരമില്ലാത്തത്ര തിരക്ക്, ശ്വസനപ്രക്രിയ ജീവന് അത്യന്താപേക്ഷിതമായതിനാലും അത് യാന്ത്രികമായി സംഭവിക്കുന്നതിനാലും അതിനൊരു ബദല്‍ സംവിധാനം കണ്ടെത്തുന്നില്ലെന്ന് മാത്രം,   ലോകത്തിന്‍റെ ഓരോ സ്പന്ദനങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന ഈ ത്വര നമ്മുടെ ഓരോ ചലനത്തെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു, ആഭ്യന്തര; രാജ്യാന്തരകലാപങ്ങള്‍ ,  നൂറ്റാണ്ടു കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍ , ഭൂകമ്പങ്ങള്‍ , മഹാത്മാക്കളുടെ വിയോഗങ്ങള്‍  നിഷ്ടൂരമായ കൊലപാതകങ്ങള്‍ , ആത്മഹത്യകള്‍ അതിന്നിടയില്‍ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ .. ഒരു വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ പലതും മറവിയുടെ അഗാതതലങ്ങളിലേക്ക് ആഴ്ത്തപ്പെടുകയാണ്.
എന്ത് കൊണ്ടെന്നറിയില്ല ഈ തിക്കുതിരക്കുകള്‍ക്കെല്ലാമിടയിലും  കഴിഞ്ഞ രണ്ടു മൂന്നുമാസങ്ങള്‍ക്കിടയില്‍ നെഞ്ചിലേക്ക് പിടഞ്ഞു വീണ ഒന്നുരണ്ടു വ്യഥകള്‍  മുറിവുണങ്ങാത്ത നൊമ്പരങ്ങളായി ഉള്ളില്‍  കിടന്നു രക്തം കിനിയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം നമ്മുടെ മലയാളക്കരയാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു  നിഷ്ഠൂരകൃത്യത്തിന്‍റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു, സൌമ്യമായ പുഞ്ചിരിക്കുന്ന ഒരു മുഖം തച്ചുടച്ചു ഞെരിച്ചു കളഞ്ഞ ഒരു ഒറ്റക്കയ്യന്‍ അധമന്‍ നമ്മുടെ ഉള്ളത്തിലേക്ക്  വ്യാകുലതകളുടെ  ഒരു പിടി കാരമുള്ളുകള്‍ വാരിയിട്ടുകൊണ്ട് കടന്നുവന്നു, ഗോവിന്ദചാമിയെന്ന ആ തേര്‍ഡ്‌ററ്റ് ഗുണ്ട നിയമത്തിന്‍റെ പിടിയില്‍ അകപ്പെട്ടെങ്കിലും നമ്മുടെ സാമൂഹിക 
വ്യവസ്ഥിതികള്‍തിരെ ഒരു വലിയ വെല്ലുവിളി ഇവിടെ മുഴച്ചുനില്‍ക്കുന്നു, വനിതാസംവരണം, വനിതാ വിമോചനം, വനിതാകമ്മീഷന്‍ തുടങ്ങിയ കാലാനുസൃതമായ മിത്തുകളിലൂടെ വനിതകള്‍ക്കുവേണ്ടി; അവരുടെ ഉന്നമനത്തിനുവേണ്ടി കാലാകാലങ്ങളില്‍ മുറപോലെ നാം മുറവിളി കൂട്ടുന്നുണ്ടെങ്കിലും നമ്മുടെ സമൂഹം പലപ്പോഴും   മനുസ്മൃതിയിലെ കാലഹരണപ്പെട്ട "ന:സ്ത്രീ സ്വാതന്ത്രമര്‍ഹതി" എന്ന വാക്യത്തെ വിട്ടുകളയാന്‍ മനസ്സ് വെക്കുന്നില്ലയെന്ന് തന്നെ
കരുതേണ്ടിയിരിക്കുന്നു,  അവരെ  അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന ഈ നന്ദികേട്‌ അസഹനീയമായ തുടര്‍ക്കഥയാകുകയാണ്. സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കും വിധം ശെരിയായ നീതി ലഭിക്കെണ്ടതില്ലേ? എന്തെങ്കിലും ദുരന്തംനടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ മാത്രമാണോ സ്ത്രീകളുടെ പ്രശ്നവും ശബ്ദവും! അതിന്‍റെ ഓളം നിലച്ചാല്‍ അടുത്ത ദുരന്തതിനുള്ള കാത്തിരിപ്പാണോ വേണ്ടത്?
മെഗാ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുകയും നായികയുടെ സങ്കടങ്ങള്‍ ചര്‍ച്ചചെയ്യുകയുമല്ല തങ്ങളുടെ കര്‍മ്മമണ്ഡലമെന്നു സ്ത്രീകള്‍  മനസ്സിലാക്കണം സമൂഹത്തിലേക്ക് കണ്ണുകള്‍ തുറന്നു പിടിക്കുകയും അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു , സ്വയ രക്ഷക്കുവേണ്ടി സ്ത്രീകള്‍ യാത്രാവേളകളില്‍ മോട്ടുസൂചിയും മുളകുപൊടിയും കയ്യില്‍ കരുതണമെന്ന് ജസ്റ്റിസ്‌ ഡി.ശ്രീദേവിയും സാഹിത്യകാരി റോസ് മേരിയും പറഞ്ഞത് ഈയ്യിടെ എവിടെയോ വായിച്ചതോര്‍ക്കുന്നു, അതുമാത്രം പോരെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം ഹാന്‍ഡ്‌ബേഗില്‍ എപ്പോഴും മൂര്‍ച്ചയുള്ള ഒരു ആയുധം കരുതിവെക്കണം, മാനത്തിന് വിലപറയുന്നവന് മുന്നില്‍ കൈകൂപ്പി യാചിക്കാതെ ശക്തമായ രീതിയില്‍ എതിര്‍ത്ത് തോപ്പിക്കണം, രക്ഷയില്ലെന്നുകണ്ടാല്‍ കുത്തിക്കീറിക്കളഞ്ഞേക്കണം നാറികളെ, പക്ഷേ..അവിടെയും സ്ത്രീകള്‍ക്ക് പലതും ഭയക്കേണ്ടിയിരിക്കുന്നു, ഒരു തന്‍റെടിയായും പരിഹാസ്യ കഥാപാത്രമായും ജനമധ്യത്തില്‍ അവള്‍ അവതരിപ്പിക്കപ്പെടുന്നു.
പീഡനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല, കാരണം പോലീസിന്‍റെ എഫ് ഐ ആര്‍ മുതല്‍ പെണ്‍കുട്ടിയുടെ രണ്ടാം പീഡനകാലം തുടങ്ങുകയായി, തെളിവെടുപ്പെന്ന പേരില്‍ നാടുനീളെ തെണ്ടിക്കല്‍, വക്കീലന്മാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ചോദ്യവാളുകള്‍ , മാധ്യമാവിചാരണകള്‍, സമൂഹത്തിന്‍റെ സംശയദൃഷ്ടി, ഇവയൊന്നും കൂടാതെ പീഡിപ്പിച്ചത് മൂന്നു പേരാണെങ്കില്‍ മൂന്നരക്കോടി മലയാളികള്‍ക്ക് മുന്നില്‍
വളുടെ മാനം വാചകക്കസര്‍ത്തുകളാല്‍ പിന്നെയും പിന്നെയും പിച്ചിചീന്തുന്നു സദാചാരകമ്മറ്റികളും നെറികെട്ട രാഷ്ട്രീയ നേതാക്കളും, ഒടുവില്‍  എല്ലാ നടപടി ക്രമങ്ങളും  കഴിഞ്ഞാലും ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകളയും നമ്മുടെ നീതിന്യായ വകുപ്പിലെ അഴിമതിക്കാര്‍,  ജന്മം മുഴുവനും നാണക്കേടിന്‍റെ തടവറയില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെടുന്നത് പീഡിതയായ പെണ്‍കുട്ടിയും അവളുടെ കുടുംബവും ആയിപ്പോവുന്നു. ഇവിടെ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുക എന്നത് ആരുടേയും ഔദാര്യമല്ല ഏതൊരു സ്ത്രീയുടെയും കൂടി  അവകാശമാണെന്നകാര്യം കരുതിക്കൂട്ടി മറക്കപ്പെടുകയാണ്.വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ചില സംഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്, ബാലവേലചെയ്യിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന നിയമസംരക്ഷകന്‍,  അയല്‍വീട്ടിലെ കുഞ്ഞുങ്ങളില്‍ കാമശമാനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ , ശിഷ്യകളെ ഇരകളാക്കുന്ന ഗുരുനാഥന്‍റെ കുപ്പായമണിഞ്ഞ ഇരുകാലിമൃഗം, ഇങ്ങിനെ എന്തെല്ലാം കാണുന്നു  കേള്‍ക്കുന്നു നിത്യവും., ഇത്തരം വാര്‍ത്തകള്‍  അറിയുമ്പോള്‍ വളര്‍ന്നുവരുന്ന മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക്   വിഹ്വലമായിപ്പോകുന്നു മനസ്സ്, ഒരു 
പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സുരക്ഷിതമായൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയായിരിക്കും, ഒരു പിടി തീക്കനല്‍ നെഞ്ചില്‍ കിടക്കുന്ന തോന്നല്‍ സദാനേരവും അവരെ നീറ്റുന്നു, പണക്കൊഴുപ്പിന്‍റെ ഹൂങ്കില്‍ അടിച്ചുപൊളിക്കാനിറങ്ങുന്ന നെറികെട്ട താന്തോന്നി വര്‍ഗം  ഒരു നിമിഷം കൊണ്ട് തകര്‍ത്തുകളയുന്നത് ഒരായുസ്സുകൊണ്ട് ഒരുക്കൂട്ടിയ കുറെ ജന്മങ്ങളുടെ പ്രതീക്ഷകളെയാണ്, സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്‍റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും  വളര്‍ന്നു വരേണ്ടിയിരിക്കുന്നു. 
കണ്മുന്നില്‍ പലപ്പോഴും  നീതികളെക്കാള്‍ കൂടുതല്‍ അനീതികള്‍ നടമാടിക്കൊണ്ടിരിക്കുന്നു,  ഇടനെഞ്ച് പിളര്‍ത്തുന്ന ഓരോ കൊടുംക്രൂരതയും  നേര്‍ക്കാഴ്ചയാകുമ്പോള്‍ ആത്മരോഷം ഉള്ളിലടക്കി നിരാശയോടെ;  അതിലേറെ ദയനീയതയോടെ നാം വിലപിച്ചുകൊണ്ടേയിരിക്കുന്നു, ഇതിലും വലിയതിനികാണാന്‍ ഇടയാക്കല്ലേയെന്ന ഗതികെട്ടവന്‍റെ വിലാപം. പക്ഷേ, ഭരണവര്‍ഗമെന്ന ബലവാന്മാരും  ഭരിക്കപ്പെടുന്നവരെന്ന ദുര്‍ബലന്മാരും ഇരു തട്ടുകളിലായിപ്പായ നമ്മുടെ സമൂഹത്തില്‍ ബലവാന്മാരുടെ പക്കല്‍നിന്നും നീതി ഇരന്നു വാങ്ങേണ്ടി വരുന്ന ദുര്‍ബലന്മാരുടെ ഗതികേടിന്‍റെ രീതിയെന്ന വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നതാണ് നാമിന്നു നേരിട്ട്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ  അപര്യാപ്തതയെന്നു നിസ്സംശയം പറയാം.  

93 comments:

  1. മനസ്സില്‍ തോന്നിയ ചില ചിന്തകള്‍ എഴുതിയെന്നു മാത്രം..ആവര്‍ത്തനമായി തോന്നിയെങ്കില്‍ ക്ഷമിക്കുക..അഭിപ്രായം എന്തായാലും തുറന്നെഴുതാം ..

    ReplyDelete
  2. ആവര്‍ത്തന വിരസതയില്ല സിദ്ധീക്ക ഇക്കാര്യത്തില്‍.ഇന്നത്തെ പേപ്പറില്‍ വാര്‍ത്ത കണ്ടില്ലെ.തിരുവല്ലയില്‍ നിന്നും. ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുവാന്‍ ഓട്ടൊയില്‍ കയറിയ നഴ്സിനെ മാനഭംഗപ്പെടുത്താം ശ്രമം,ഓട്ടോയില്‍ നിന്നും ചാടിയ യുവതിയുടെ തലക്ക് ഗുരുതരപരിക്ക്. ആരോടാണു നമ്മള്‍ പറയുന്നത്,ആരുടെ ചെവിയിലാണു ഇതൊക്കെ കയറുന്നത്.കഷ്ട്ടം.ഇങ്ങനെ ഓടിച്ചിട്ട് പിടിച്ച് കാമദാഹംതീര്‍ക്കാന്‍ ഈ പുരുഷന്മാരൊക്കെ മൃഗങ്ങളാണോ..?
    കോഴികലും പൂച്ചകളും പട്ടികളുമൊക്കെയാണു ഇങ്ങനെ ഓടിച്ച് പിടിച്ച് കാര്യം സാധിക്കുന്നത്.എന്തു സുഖമാണു ഇതില്‍ നിന്നും കിട്ടുന്നത്.കഷ്റ്റം.

    ഇനി സ്ത്രീകളോട് ഒരു കാര്യം.അങ്ങനെ നിര്‍ത്താതെ ഓട്ടോ ഓടിച്ച് പോകുകയാണേല്‍ ചാടുകയല്ല വേണ്ടത്. പിന്നില്‍ നിന്നും അവനെ കഴുത്തിനു പിടിക്കുക. ചുരിദാറിന്റെ ഷാള്‍ വെറുതെ പുതക്കാന്‍ മാത്രല്ല ഇക്കര്യത്തിനും ഉപയോഗിക്കാം. അതിട്ട് മുരുക്കിയാല്‍ ശ്വാസം മുട്ടുമ്പോള്‍ വണ്ടി ബ്രെക്കിട്ടോളും.അല്ലാതെ വണ്ടീന്നു ചാടിയാല്‍ ഇതേപോലെ ഊര്‍ദ്ധ്വന്‍ വലിച്ച് കിടക്കേണ്ടിവരും.നമുക്ക് മാത്രാണു അതുകൊണ്ട് നഷ്റ്റം.പിന്നെ സിദ്ധീക്ക പറഞ്ഞപോലെ എന്തേലും ആയുധം കൈയില്‍ കരുതുക. കുത്തിക്കീറിയേക്കുക. ഒരു കോടതിയും നിങ്ങളെ ശിക്ഷിക്കില്ല.

    ReplyDelete
  3. മാധ്യമങ്ങള്‍ക്ക് സെന്‍സേഷന്‍ ന്യൂസ്‌ ആണ് ആവിശ്യം. ഒരു വിഷയത്തിന്റെ ചൂട് ആറികഴിഞ്ഞാല്‍ അടുത്തത്. വ്യവാസ്യായം എന്നതിലുപരി ഒരു സാമൂഹ്യം ധര്‍മ്മം എന്നെ സമീപനം അവര്‍ക്കുണ്ടാകുമോ? വഴിയില്ല.
    പ്രതികരിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്നു. അവരോടും ഒരു പുച്ഛമായ സമീപനം ഇല്ലാതില്ല.
    കേസാകുമ്പോള്‍ വന്നുചേരുന്ന നൂലാമാലകള്‍ വേറെ.
    സിദ്ധീക്ക പറഞ്ഞ പോലെ "സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്‍റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും വളര്‍ന്നു വരേണ്ടിയിരിക്കുന്നു. "
    നല്ല ലേഖനം.

    ReplyDelete
  4. അടുത്ത ഒരെണ്ണം വന്നു കഴിഞ്ഞു. ഗവേഷണ വിദ്യാര്‍ത്ഥിയുടെ ജഡം ട്രെയിനില്‍ നിന്നും ആറ്റിലേയ്ക്ക് ആരും അറിഞ്ഞില്ലേ ഇത്

    ReplyDelete
  5. കച്ചവട്ക്കല്‍ക്കരണം വാര്‍ത്തയില്‍
    ഇനി കരാട്ടെയും കുങ്ങ്ഫുംവും നമ്മുടെ സ്ത്രീകളും പഠിക്കട്ടെ..

    ReplyDelete
  6. സിദ്ദീക്കാ, നമ്മുടെ സമൂഹം മാറണം, മാറാതെ യാതൊരു രക്ഷയുമില്ല. നിയമങ്ങള്‍ കുറച്ചു കൂടി ശക്തമാക്കണം. സ്ത്രീകളെ ഉപഭോഗ വസ്തുവാക്കിയത് സമൂഹമാകയാല്‍ സമൂഹത്തിനു ഇതിന്റെ ഉത്തരവാധിത്വത്തില്‍ നിന്നും കൈ കഴുകാനാവില്ല.

    ReplyDelete
  7. ഭരണ പക്ഷവും
    സമര പക്ഷവും
    ഓരിയിട്ടുകൊണ്ട്
    ഓട്ട്‌തെണ്ടുമ്പോള്‍
    അവള്‍ അരിവാള്‍ പോല്‍ വളഞ്ഞു
    കൈപ്പത്തികൊണ്ട് പൊത്തി

    ReplyDelete
  8. Siddikka, U have scored once more... gud

    The comment by 'Mulla' , who narrate all men in an arrogative way, is not acceptable.. because there r somany reasons, including some from the side of femins( eg: - dressing) which boost these immoral attitudes and behaviours.

    regards,
    ur borther -- Habi

    ReplyDelete
  9. നല്ല ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ലേഖനം.കുറേ ആശങ്കകളും
    പങ്കുവെച്ചു.സ്ത്രീസമൂഹം തന്നെയാണ് ഇതിനു മുന്‍ കയെടുക്കേണ്ടത്.
    സാമൂഹ്യദ്രോഹികള്‍ക്കെതിരെ മുന്നിട്ടിറങ്ങണം. അതോടൊപ്പം
    തന്നെ കൂടുതല്‍ ജാഗരൂകരാകണം.ടിവി,മൊബൈല്‍ സംസ്കാരം
    സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ലൈഗ്ഗികതയുടെ അതിപ്രസരം കാലം
    ചെല്ലുന്തോറും കൂടുതല്‍ അധമന്മാരെ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.
    കേരളത്തിലെ ഓരോ അമ്മമാരും മക്കളെ നല്ല മാര്‍ഗ്ഗത്തിലൂടേ
    സംസ്കാരത്തിലൂടെ വളര്‍ത്തിയെടുക്കട്ടെ.

    ReplyDelete
  10. സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്‍റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും വളര്‍ന്നു വരേണ്ടിയിരിക്കുന്നു.

    ReplyDelete
  11. സമൂഹം ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ നേത്രത്വത്തേയൊ നിയമ സംവിധാനങ്ങളേയൊ മാത്രം കാത്തിരുന്നാൽ ഇനിയും നമുക്ക് പലതും അനുഭവിക്കേണ്ടിവരും. ഇത്തരം കേസുകളിൽ യഥാർത്ത പ്രതികളെ കണ്ടെത്തുകയും കർശനമായ ശിക്ഷാനടപടികൾ നടപ്പാക്കുകയും, മാധ്യമങ്ങൾ വഴിയും മറ്റും സമൂഹത്തെ ബൊധവാന്മാരുമാക്കേണ്ടതുണ്ട്. ഇതിന് ഉള്ള നിയമങ്ങൾ കർശനമാക്കുകയൊ പുതിയതും ശക്തവുമായ നിയമങ്ങൾ കൊണ്ടുവരികയൊ ചെയ്യേണ്ടതുണ്ട്. പ്രതികൾക്ക് മാത്രകാപരമായി ശിക്ഷ ലഭിക്കാൻ ഇടവരുന്നത് ഒരു പരിധിവരെ ഇതാവർത്തിക്കുന്നത് ഒഴിവാക്കാനാകും. കായികമായി പ്രതിരോധിക്കുവാൻ ഒരുപാട് പരിമിതികളുണ്ട്. ഇതിലുപരി മാൻസ്സികമായി നേരിടാനുള്ള ആർജ്ജവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.

    നല്ല ലേഖനം!

    ReplyDelete
  12. സിദ്ധിക്ക, പോസ്റ്റ്‌ വായിച്ചു..വികലമായ കാഴ്ച്ചപാടുകൾ മാറാത്ത കാലത്തോളം പ്രസക്തമായ വിഷയം.

    @മുല്ല,>>കഷ്ട്ടം.ഇങ്ങനെ ഓടിച്ചിട്ട്‌ പിടിച്ച്‌ കാമദാഹംതീർക്കാൻ ഈ പുരുഷന്മാരൊക്കെ മൃഗങ്ങളാണോ..?<<

    കാര്യങ്ങളെ ഇങ്ങനെ സാമാന്യവല്ക്കരിക്കണോ??
    ഓരോ പുരുഷന്റേയും വിജയത്തിനുപിന്നിൽ ഒരു സ്ത്രീയുടെ സാനിദ്ധ്യമുണ്ടാവുമെന്ന സൊകാര്യ അഹങ്കാരം മനസിൽ സൂക്ഷിക്കുന്നവരെന്തേ അയാളുടെ അധഃപതനത്തിനു പിന്നിലും അതുപോലൊരു കാരണം കാണാൻ ഇഷ്ടപ്പെടാത്തത്

    ReplyDelete
  13. നിയമം കര്‍ശനമാക്കുക എന്നത് ആത്യന്തികമായ പോംവഴി അല്ല.
    ജീവിതം തകര്‍ത്തുല്ലസിക്കാനാനെന്നു പേര്‍ത്തും പേര്‍ത്തും കാണിച്ചും കണ്ടും കൊണ്ടിരിക്കുന്ന ഈ മാധ്യമ യുഗത്തില്‍, സുഖിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണം തന്നെ ഭേദം എന്നൊരു ധ്വനി ഇന്നിന്റെ യുവതയില്‍ അന്തര്‍ലീനമായിട്ടുണ്ട്.അതിനാല്‍ വേണ്ടത്..
    - ചെറുപ്പം മുതലേ വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ധാര്‍മിക മൂല്യങ്ങള്‍ പഠിപ്പിച്ചു വളര്‍ത്താന്‍ ശ്രദ്ധിക്കുക. (ഇന്ന് കുട്ടികളെ ഉപദേശിക്കാനുള്ള ധാര്‍മിക അവകാശം പോലും ഇല്ലാത്തവിധം മാതാപിതാക്കള്‍ അധപതിചിരിക്കുന്നു എന്നത് മറ്റൊരു വിഷയം.)
    - ഇന്ന് എവിടെ നോക്കിയാലും 'പ്രലോഭനം' ന്നെയാണ് നാം കാണുന്നത്!. സിനിമ, ടീവി, കംബ്യൂട്ടര്‍,പരസ്യങ്ങള്‍, സ്ത്രീകളുടെ വേഷവിധാനങ്ങള്‍, ഉടുതിട്ടും ഉടുക്കാത്തവര്‍..ഇങ്ങനെ കണ്ണില്‍ കാമം നിറക്കുന്ന രംഗങ്ങള്‍ ആണ് എവിടെയും . ഈ കാമം അടിചെല്‍പ്പിക്കപ്പെടുന്ന്തു പക്ഷെ മിക്കവാറും നിരപരാധികളുടെ മേലും എന്നത് മറ്റൊരു നിര്‍ഭാഗ്യം!
    - ഇവയൊക്കെ പരിഗണിച്ചതിന് ശേഷം ശിക്ഷ കഠിനമാക്കുക. കുറ്റവാളികളെ പരസ്യ ശിക്ഷക്ക് വിധേയമാക്കുക. അത് നേരില്‍ കാണുന്നവന്‍ മേലില്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ ഒരുംബെടില്ല.ഉറപ്പ്‌.

    ReplyDelete
  14. നല്ല ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ലേഖനം.

    ReplyDelete
  15. kaalika prasakthiyulla ezhuth
    enikku thonunnu manobhaavamaanu maarendathu

    ReplyDelete
  16. മനസ്സിൽ ധാർമ്മിക ബോധമുള്ളവർ പ്രതികരിക്കുന്നു..അല്ലാത്തവരുടെ കാതുകളിൽ സീൽ വെച്ചിരിക്കുക തന്നെയാണ്‌..
    ഇനിയും സൂര്യനെല്ലികൾ പുനർജനിക്കും..
    സൗമ്യമാരുടെ ദീന രോദനങ്ങളുണരും..
    തെളിവുകളില്ലാതെ എല്ലാ പ്രതികളും വിട്ടയക്കപ്പെടുക്കും..

    പ്രതികരിക്കുന്നവരെ സമൂഹം ക്രൂരമായി ഒറ്റപ്പെടുത്തുകയും ചെയ്യും..
    പുതിയൊരു നാളെ സ്വപ്നം കാണുന്നവർ മൂഢസ്വർഗ്ഗത്തിൽ..!!!!!!!!!
    നല്ല ലേഖനം ..നന്നായി എഴുതി..

    ReplyDelete
  17. കാലിക പ്രസക്തമായ ഒരു ലേഖനം നന്നായി എഴുതിയിരിക്കുന്നു ഇക്കാ. ഇങ്ങനെയുള്ള നീചന്മാർക്കെതിരെ ശക്തമായ നിയമങ്ങളും അതിനെക്കാൾ ശക്തമായ മനസ്സും കൊണ്ട് നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  18. പോസ്റ്റിനു അഭിവാദ്യങ്ങള്‍ ഇന്‍ ക്വിലാബ് സിന്ദാബാദ് ..!!

    ReplyDelete
  19. മുല്ലാ..പുരുഷന്മാരില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഈ മൃഗ ഗണത്തില്‍ പെടുന്നുള്ളൂ ..പക്ഷേ നഞ്ഞെന്തിനു നാനാഴി എന്ന് പറഞ്ഞപോലെ കുറച്ചു മതിയല്ലോ പേരുദോഷം കേള്‍പ്പിക്കാന്‍..!
    ചെറുവാടി..നമുക്ക് ആ നല്ല നാളേക്കുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കാം..
    കുസുമ ടീച്ചര്‍ : ഇതിപ്പോള്‍ നിത്യ സംഭവം ആയിരിക്കുന്നു..ഓട്ടോറിക്ഷാ സംഭവവും അറിഞ്ഞു കാണുമെല്ലോ!
    രാജശ്രീ: സ്വയം രക്ഷക്ക് വേണ്ടുന്ന മാര്‍ഗം എന്തായാലും ഓരോരുത്തരും കഴിവിനൊത്ത് ചെയ്യട്ടെ..

    ReplyDelete
  20. ആസാദ്‌ : തീര്‍ച്ചയായും ഞാനും നിങ്ങളും ഈ കാമവേറിയന്മാരും ഉള്‍പ്പെട്ട സമൂഹം ഒന്നുതന്നെ , പക്ഷേ അവരുടെയും നമ്മുടെയും ചിന്താ ധാരകളിലാണ് വ്യത്യാസം ..കുറെയൊക്കെ വളരുന്ന സാഹചര്യങ്ങളാണ് ഓരോരുത്തരുടെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നത് എന്നതല്ലേ ശെരി.
    റഷീദ് ഭായ്..അതെ അത് തന്നെ സംഭവിക്കുന്നു
    ഹബീ: മുല്ലയില്‍ നിന്നുണ്ടായത് അവരുടെ ആത്മരോഷത്തിന്‍റെ സ്ഫുല്ലിന്ഗ്ങ്ങളാണ്, അവര്‍ പ്രതികരിക്കണം, പ്രതികരിച്ചുകൊണ്ടേയിരിക്കണം..എങ്കിലേ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാവൂ..

    ReplyDelete
  21. മുനീര്‍ : തീര്‍ച്ചയായും ഈ ലേഖനത്തോട് കൂട്ടിവായിക്കേണ്ട വരികള്‍ സന്തോഷം..
    നിറക്കൂട്ട് : നമുക്ക് പ്രതീക്ഷയോടെയിരിക്കാം,അതിന്നായി പ്രവര്‍ത്തിക്കാം..
    മുഹമദ് കുഞ്ഞീ ..മാനസികമായ കറുത്ത് സ്ത്രീകള്‍ക്ക് കുറവെന്നെതാണല്ലോ നമ്മുടെ മുന്നിലുള്ള വലിയൊരു പ്രശനം.
    നികൂ : മുല്ലയുടെ രോഷം നമുക്ക് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം.

    ReplyDelete
  22. ഇസ്മായില്‍ ഭായ് : വഴിതെറ്റുന്ന കൌമാരങ്ങളും യവ്വനങ്ങളുമാണ് സമൂഹത്തില്‍ വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നത്..മാധ്യമങ്ങളുടെ കടന്നുകയറ്റവും അതിനു വളം വെക്കുന്നു..സൂക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    റഷീദ്‌ ഭായ് : നന്ദി
    വിഷ്ണുപ്രിയാ:അതെ മനോഭാവങ്ങള്‍ മാറിയാല്‍ കുറെയൊക്കെ പരിഹാരമാകും..

    ReplyDelete
  23. നല്ലപോസ്റ്റ്....മുല്ലയുടെ അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു.
    ഇത്തരം ഞരമ്പ്‌ രോഗികളെ കണ്ടെത്താനുള്ള എന്തെങ്കിലും മാര്‍ഗം അടിയന്തിരമായി സ്വീകരിക്കണം
    സ്ത്രീ സ്വയം ശക്തി ആര്ജ്ജിച്ചേ മതിയാകു...അവളുടെ ചെറുത്ത് നില്‍പ്പിനു സ്ത്രീ വര്‍ഗ്ഗം ഒന്നടങ്കം പിന്തുണ നല്‍കണം.
    ഇത്തരം ഭ്രാന്തന്മാര്‍ക്കെതിരെ എല്ലാവരും പ്രതികരിക്കുമെങ്കില്‍ ...... ശുഭ പ്രതീക്ഷ സൂക്ഷിക്കുകയാണ്.
    സിദ്ധിക്ക....എല്ലാ ആശംസകളും.

    ReplyDelete
  24. അനശ്വര: പ്രതയാക്രിച്ചുകൊണ്ടേയിരിക്കണം..മാറ്റം വരുമെന്ന ആത്മവിശ്വാസത്തോടെ..
    ഹാപ്പി ബാച്ച്ലര്‍സ് : നമുക്ക് നോക്കാം പരമാവധി.
    ഉമേഷ്‌ : വിപ്ലവം തന്നെ വേണ്ടിവരും..നന്ദി.

    ReplyDelete
  25. ലീല എം ചന്ദ്രന്‍.:സ്ത്രീകള്‍ തന്നെ അതിനു മുന്നിട്ടിറങ്ങണം,സംഘടിച്ചാല്‍ ശക്തിയാര്‍ജിക്കാനാവുമെന്ന കാര്യം ഒത്തിരി കാര്യങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുള്ളവരല്ലേ നമ്മള്‍ , പ്രതീക്ഷകള്‍ ഒരിക്കലും അസ്ഥാനത്താവില്ല തീര്‍ച്ച.

    ReplyDelete
  26. പൊതു സമൂഹത്തില്‍ സംഭവിക്കുന്ന യാതാര്ത്യങ്ങളെ കുറിച്ച് ബോധമുള്ളവരായി മാറുവാന്‍ നമ്മുടെ കുട്ടികളെ മനസ്സിലാക്കുന്നതിനാവട്ടെ പ്രഥമ പരിഗണന ...സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യം പരമാവധി ഒഴിവാക്കപ്പെടണം ...അത്തരം ഒരു സാഹചര്യം വന്നാല്‍ എപ്പോഴും ഒരു അപായപ്പെടുതല്‍ പ്രതീക്ഷിച്ചു തന്നെ മുന്‍ കരുതലെടുക്കണം ... (കത്തി എങ്കില്‍ കത്തി ..എന്തെങ്കിലും കയ്യില്‍ സൂക്ഷിച്ചു കൊള്ളുക )

    മിത്രങ്ങളും അറിയാതെ ശത്രുക്കളാവുന്ന ,(പീഡകരാവുന്ന) ഒരവസ്തയുണ്ട് നമ്മുടെ നാട്ടില്‍ .എട്ടു വയസ്സിനു ശേഷം ഒരു പെന്ന്‍ കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത് ..അത് കൊണ്ട് തന്നെ നമ്മുടെ കുട്ടികളുടെ ശരീരത്തില്‍ ബന്ധുക്കള്‍ സ്പര്‍ശിക്കുന്ന അവസ്ഥയെ നമ്മള്‍ ബോധപൂര്‍വ്വം തന്നെ ഒഴിവാക്കണം എന്ന് ഈ അടുത്ത് പങ്കെടുത്ത ദാമ്പതികള്‍ക്കുള്ള ഒരു ബോധവല്‍കരണ ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ പറയുന്നത് കേട്ട് ..സത്യം ... അന്യര്‍ ആയാലും .ബന്ധു ആയാലും ,വികാരപരമായിട്ടായാലും അല്ലെങ്കിലും ഒരു സ്പര്‍ശനം പോലും ഒരു പെന്‍ കുട്ടിയുടെ മനസ്സിനെ സ്വാധീനിക്കും എന്ന് നമുക്കും അംഗീകരിച്ചേ മതിയാവൂ ..അക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടത് നമ്മുടെ മാതാക്കളാണ് ... അത് വഴി ഒരു നല്ല മാനസ്സിക ആരോഗ്യമുള്ള സ്ത്രീ സമൂഹത്തെ രൂപപ്പെടുത്തുവാന്‍ കഴിയും എന്നാണു കരുതുന്നത് ...

    ReplyDelete
  27. നല്ല ചിന്തകള്‍... നിലവാരമുള്ള ലേഖനം.

    ReplyDelete
  28. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കുക എന്നതാണ് മറു മരുന്ന് ഇന്ത്യന്‍ നിയമങ്ങള്‍ കാലഹരനപെട്ടുപോയി ഇന്ന് പ്രായ പൂര്‍ത്തി ആയ ഏതൊരാള്‍ക്കും എന്ത് തെറ്റും ചെയ്യാം ഷഷ്ടി പൂര്‍ത്തി ആവുമ്പോള്‍ മാത്രമാണ് ശിക്ഷ ഉണ്ടെങ്കില്‍ തന്നെ നടപ്പാകുക ഇങ്ങെനെ ആണ് കാര്യങ്ങള്‍ അപ്പോള്‍ പിന്നെങ്ങനെ ഇതെല്ലാം ഇല്ലാതാവും

    ReplyDelete
  29. ഈ പോസ്റ്റിലെ ഓരോ വാക്കുകളും ഇതേ പോലുള്ള അധമന്മാര്‍ക്കെതിരെ പോരാടാന്‍ ഉര്‍ജ്ജം തരുന്നതാണ് . സ്ത്രീകള്‍ പീടനത്തിനിരയായി എന്നുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസം കൂടി ഇല്ല

    ReplyDelete
  30. സംസ്കാരപൂര്‍ണമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇനി എന്താണാവോ ചെയ്യേണ്ടത്‌? എന്നാണാവോ ഇനി ലോകം നന്നാവാന്‍ പോകുന്നത്.
    ഈ ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അത് പോലെ പ്രവൃത്തിക്കും.

    ReplyDelete
  31. ചിന്തിപ്പിക്കുന്നു ഈ പോസ്റ്റ്‌...
    എന്റെ അഭിപ്രായത്തില്‍ ചെറുപ്പത്തിലേ മാതാപിതാക്കള്‍ മുന്‍കൈ എടുത്ത്, പെണ്‍കുട്ടികളെ കരാട്ടെ പോലുള്ള ആയോധനകലകള്‍ പഠിപ്പിക്കണം....അവര്‍ ശക്തമായി പ്രതികരിച്ചു തുടങ്ങുമ്പോഴേ ഇതൊക്കെ നിലയ്ക്കൂ....

    ReplyDelete
  32. മികച്ച ഒരു പോസ്റ്റ്..
    ചിന്തയനീയം..
    ആശംസകൾ

    ReplyDelete
  33. നമ്മുടെ ചര്‍ച്ചകളില്‍ എന്നും മുന്‍പന്തിയില്‍ 'സ്ത്രീത്വം' തന്നെയാകുമ്പോള്‍ സിദ്ധീഖ് സാഹിബിന്‍റെ രചനക്കും അത് വിഷയീഭവിച്ചതില്‍ അസാംഗത്യമില്ല.
    പലരും എഴുതിയതാണെങ്കിലും താങ്കള്‍ പറഞ്ഞപ്പോള്‍ അതിനൊരു ഗൌരവം കൈവന്നിട്ടുണ്ട്; ശ്രദ്ധയും.
    ഈ ഗൌരവം പക്ഷേ, ചില പദപ്രയോഗങ്ങളെ വിലകുറച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
    അല്‍പം കൂടി സംയമനത്തോടെ വിഷയങ്ങളെ അഭിമുഖീകരിക്കുമല്ലോ..

    ReplyDelete
  34. നല്ലചിന്തകള്‍ക്ക് നന്മനേരുന്നു..

    ReplyDelete
  35. "സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്‍റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും വളര്‍ന്നു വരേണ്ടിയിരിക്കുന്നു. "
    അതേ, മകനെ അങ്ങിനെ വളര്‍ത്തിക്കൊണ്ടു വരുന്ന ഒരു കുടുംബം, അതിന്റെ അഭാവമാണ് ഇന്നീ കാണുന്ന ദുരവസ്ഥക്ക് പ്രധാന കാരണം.
    മകളെ, അപലയെന്നു പറഞ്ഞ് മാറ്റി നിര്‍ത്താതെ, ധൈര്യത്തോടെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തയാക്കേണ്ടതും കുടുംബത്തില്‍ നിന്നു തന്നെ.
    ഇത് എനിക്കല്ല, എന്റെ സ്വന്തക്കാര്‍ക്കല്ല സംഭവിച്ചത് എന്ന്‌ കരുതി മാറി നില്‍ക്കാതെ, നാളെ ഇത് തനിക്കും സംഭവിക്കാം എന്നോര്‍ത്തു ,ഇന്നത്തെ ദുരവസ്ഥക്ക് നേരെ എല്ലാ അമ്മമാരും സ്ത്രീകളും ഒന്നായി പ്രതികരിച്ചിരുന്നെങ്കില്‍....

    ReplyDelete
  36. നൌഷാദ് ഭായ് : താങ്കള്‍ പറഞ്ഞതു ഈ പോസ്ടിനോട് കൂട്ടിവായിക്കേണ്ട കാര്യങ്ങളാണ്..വളരെ സന്തോഷം.
    ആളവന്‍താന്‍ : വീണ്ടും കാണാം ..
    അയ്യോ പാവം : ശുഭ പ്രതീക്ഷ അതാണ്‌ നമുക്കാവശ്യം ..മനസ്സ് നിരാശാ ബോധങ്ങളെ അവഗണിക്കുക ..

    ReplyDelete
  37. ഡി പി കെ : കാര്യങ്ങള്‍ ചിന്തകളില്‍ മാത്രം ഒതുക്കാതെ പ്രാവര്‍തികമാക്കണം ..ഒരാള്‍ മനസ്സുവെച്ചാല്‍ സ്വന്തം ചുറ്റുവട്ടതുള്ളവരെയെങ്കിലും നേര്‍വഴി കാണിക്കാനാവും തീര്‍ച്ച.
    ശുക്കൂര്‍ : മനസ്സുപോലെയാണ് കാര്യങ്ങള്‍ , എന്തും വാര്‍ത്തെടുക്കുക ശ്രമകരം തന്നെ ,തച്ചുടക്കാന്‍ നിമിഷങ്ങള്‍ കൊണ്ടാവുകയും ചെയ്യും .
    നന്മക്കുവേണ്ടി നമുക്ക് കഠിന ശ്രമം ചെയ്തു നോക്കാം ..
    ചാണ്ടി ക്കുഞ്ഞു പറഞ്ഞതിനോട് അക്ഷരം പ്രതി യോചിക്കുന്നവനാണ് ഞാന്‍ ,കാലത്തിനൊപ്പം കോലവും മാറല്‍ അത്യന്താപേക്ഷിതം .
    കമ്പര്‍ : വളരെ സന്തോഷം താങ്കളുടെ നല്ല വാക്കുകളില്‍ .

    ReplyDelete
  38. റഫീക്ക് ഭായ് : എഴുത്തിന്റെ പിരിമുറുക്കത്തില്‍ ചില വാക്കുകള്‍ ചിന്തകളുടെ ആഴം കുറക്കുന്നതാനെന്നു എനിക്കും തോന്നിയിരുന്നു..
    പക്ഷെ ചിലത് പറയാന്‍ മയമില്ലാത്ത ഭാഷ തന്നെ വേണ്ടിവരുന്നു.
    ഇസഹാക്ക് ഭായ് : മക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ സന്തോഷം നല്‍കുന്നതാണ് , രണ്ടു പേരോടും സ്നേഹാന്വേഷണം അറിയിക്കണം , താങ്കളുടെ അഭിപ്രായത്തില്‍ സന്തോഷം .
    കുഞ്ഞൂസ് പറഞ്ഞത് വളരെ കാര്യമാത്ര പ്രസക്തമാണ് വളരുന്ന സാഹചര്യങ്ങളാണ് തൊണ്ണൂറു ശതമാനം പേരുടെയും സംസ്കാരത്തിന്റെ മാനദണ്ഡം.

    ReplyDelete
  39. ഭയപ്പെടുത്തുന്ന വാർത്തകളാണു ഓരോ ദിവസവും മാധ്യമങ്ങളിലൂടെ നാം അറിയുന്നത്.മകൾ വളർന്ന് വരുമ്പോൾ മനസ്സിനു സമാധാനം നഷ്ടപ്പെടുന്നു.സുരക്ഷിതമായ ഒരു കയ്യിൽ ഏല്പിക്കുന്നത് വരെ ഓരോ പിതാവിന്റെയും അവസ്ഥയാണിത്.

    ReplyDelete
  40. വായിച്ചു. വിശദമായ കമന്റുമായി വരാം. ഉറപ്പ്.

    ReplyDelete
  41. എനിക്കും ഇതേക്കുറിച്ച് ചിലത് പറയാനുണ്ട് ,,സിദ്ദിക്ക നന്നായി അവതരിപ്പിച്ചു

    ReplyDelete
  42. മുളയിലേ തുടങ്ങണം ശാക്തീകരണം. കരയുന്ന പെണ്ണുങ്ങളെക്കൊണ്ട് സീരിയലുകള്‍ നിറയുമ്പോള്‍ എവിടെ ശാക്തീകരണം അല്ലേ?

    ReplyDelete
  43. ഓരോ ദിവസത്തെയും പ്രത്രങ്ങളില്‍ ഇതുപോലെയുള്ള നിരവധി വാര്‍ത്തകള്‍ കാണാം. ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വായിച്ചത് " പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ പൂവാലന്മാരെ ചോദ്യം ചെയ്ത വൃദ്ധയെ പരസ്യമായി അടിച്ചു കൊന്നു" എന്നാണ്. സ്ത്രീയെ ഒരു കച്ചവടചരക്കായി കാണുന്ന സമൂഹമാണ്‌ യഥാര്‍ത്ഥ പ്രതി. പുതിയ ലക്കം മാധ്യമം വാരികയില്‍ സി.അഷ്‌റഫ്‌ എഴുതുന്ന ഒരു ലേഖനം ഉണ്ട്. "നമ്മുടെ വിദ്യാലയങ്ങള്‍ നിഗൂടതയുടെ ഗുഹാമുഖങ്ങള്‍". പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ വച്ച് ശാരീരികവും, മാനസികവും ആയി പീഡിപ്പിക്കപ്പെടുന്നതിനെ പറ്റി ഈയിടെ തിരൂരില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഴുതുന്നു. സ്ത്രീയെ വെറും ഒരു ലൈംഗിക ഉപാധിമാത്രം ആയി കാണുന്ന ചുറ്റുപാടുകളില്‍ സ്ത്രീ ക്രൂരമായിതന്നെ പീഡനങ്ങളള്‍ അനുഭവിക്കും.

    ReplyDelete
  44. (ഈ വിഷയത്തെ കുറിച്ച് വിശദമായി തന്നെ കമന്റ് എഴുതിയിരുന്നു. ബ്രൌസര്‍-ന്‍റെ പ്രോബ്ലം മൂലം അത് പേസ്റ്റ് ആയില്ല.)

    ReplyDelete
  45. പെണ്ണിന്റെ ചിന്തയിലെക്കുള്ള വളര്‍ച്ചയും മാറ്റവും

    നല്ലതിന് ആവണം .ആണിന്റെയും ....കുഞ്ഞുസ് പറഞ്ഞത്

    വിദ്യാഭ്യാസത്തിന്റെ പ്രാഥമിക മേഖലയില്‍ നിന്നു തുടങ്ങേണ്ട

    ഒരു പരിശീലന രീതി ആണ് ..സ്വയം പ്രതിരോധം

    ഇന്നിന്റെ ആവശ്യം ആയി വന്നിരിക്കുന്നു ..സ്ത്രീ അബല

    എന്ന മനോഭാവം സ്ത്രീകള്‍ എങ്കിലും ആദ്യം മാറ്റണം ..

    കണ്ണീര്‍ സീരിയലുകള്‍ കാണുന്നതിനു പകരം അത് ബഹിഷ്കരിക്കാന്‍ ‍

    സ്ത്രീകള്‍ പഠിക്കട്ടെ ആദ്യം ...വളരെ പറഞ്ഞല്ല ചെയ്തു തീര്കേണ്ട വിഷയം

    ഒരു മോട്ടുസൂചിയില്‍ എങ്കിലും ഒരു ഷാളില്‍ എങ്കിലും ഒതുക്കാന്‍ ഉള്ള

    ധൈര്യം കൂടെ ഉണ്ടായേ പറ്റൂ ...മുല്ല പറഞ്ഞതും അത് തന്നെ ..

    ReplyDelete
  46. വളരെ പ്രസക്തമായ ഒരു വിഷയം ഇവിടെ ചര്‍ച്ച ചെയ്യുകയാണ്. നിത്യവും നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍. എന്നാല്‍ എനിക്കു തോന്നുന്നു, പണ്ടൊന്നും ഇതിത്രക്കില്ലായിരുന്നുവെന്ന്. ഇനി നമ്മള്‍ അറിയാതെ പോവുന്നതാണോ എന്നറിയില്ല. ഒരു പരിധിയോളം ഇതിനൊക്കെ കാരണം ഇന്നത്തെ യുവാക്കളില്‍ ലൈംഗികത കൂടുതല്‍ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള സിനിമകളും (പ്രത്യേകിച്ചും ഇതര ഭാഷകളില്‍ വരുന്നവ)മറ്റു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന കാര്യങ്ങളുമാണ്. ഇക്കാര്യത്തില്‍ യുവാക്കള്‍ മാത്രമല്ല പ്രായമാ‍യവരും വരും!. സ്ത്രീ ഒരു വില്പന ചരക്കാണെന്ന ധാരണ പരത്തുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ,അതു പോലെ മറ്റു ചാനല്‍ ,സിനിമ പരിപാടികള്‍ ഇവയിലൊക്കെ സ്ത്രീയുടെ പങ്കും കണക്കിലെടുക്കേണ്ടതുണ്ട്. ഏതൊരു ഹിന്ദി,തമിഴ് ,തെലുങ്ക് സിനിമ എടുത്തു നോക്കിയാലും പുരുഷന്‍ ഫുള്‍ സൂട്ടിലും സ്ത്രീ അല്പ വസ്ത്ര ധാരിണിയുമായി കാണാം.ഇപ്പോള്‍ ഇതിന്റെ അധിപ്രസരണം മലയാളത്തിലേയ്ക്കും വന്നു തുടങ്ങുന്നുണ്ട്. പരസ്യങ്ങളില്‍ മോഡലായി സ്ത്രീയെ വല്ലാതെ ദുരുപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം സ്ത്രീകള്‍ക്ക് ഒഴിയാവുന്നതാണല്ലോ? പക്ഷെ പണം സമ്പാദിക്കാനും പ്രശസ്തി നേടാനും അവരതിനു മുതിരുന്നു. അവരെ സംരക്ഷിക്കേണ്ടവരും അതിനു കൂട്ടു നില്‍ക്കുന്നു.പിന്നെ കുറ്റ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ശിക്ഷ വളരെ കുറവാണ്. പല കുറ്റവാളികലും നിസ്സാര പഴുതുകളിലൂടെ രക്ഷപ്പെടുന്നു!. അപ്പോള്‍ പൊതുവെ കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇട വരുന്നു. പിന്നെ സമൂഹം, മറ്റുള്ളവരുടെ വേദനകള്‍ ഇന്നൊരു ആഘോഷമാകുന്നു. ചാനലിലായാലും പത്രങ്ങളിലായാലും!.പ്രാദേശികമായി ജനങ്ങള്‍ ഒത്തൊരുമിച്ചു പഴയ കാലങ്ങളിലെ പോലെ ഇത്തരം വിപത്തുക്കള്‍ക്കെതിരായി നീങ്ങിയാല്‍ ഇതെല്ലാം നിര്‍ത്താന്‍ കഴിയും.ഞാനും എന്റെ കെട്ട്യോളും കുട്ടികളും എന്ന ചിന്ത മാറി സാമൂഹികമായി ചിന്തിക്കാന്‍ കഴിയണം. അത്തരമൊരു നീക്കത്തിനു രാഷ്ട്രീയക്കാരും ജന പ്രതിനിധികളും എല്ലാം ഒത്തൊരുമിക്കണം. വെറുതെ സ്വപ്നം കാണാമെന്നല്ലാതെ ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുമോ?.പഴയൊരു ചൊല്ലില്ലെ,“മൊല്ലാക്ക നിന്നു മൂത്രമൊഴിച്ചാല്‍ കുട്ടികള്‍ നടന്നൊഴിക്കുമെന്ന്!”.കാരണം മിക്ക സംഭവങ്ങളിലും വേലി തന്നെയാണ് വിള തിന്നുന്നത്!

    ReplyDelete
  47. നാളിതുവരെയുള്ള ചരിത്രം ദരിദ്ര വിരുദ്ധമാണ്, ദളിത് വിരുദ്ധമാണ്, ന്യൂനപക്ഷ വിരുദ്ധമാണ്,ദുർബല വിരുദ്ധമാണ്, സർവോപരി സ്ത്രീ വിരുദ്ധമാണ്! സമൂഹത്തിന്റെ ഏതു തട്ടിലുള്ളവനും സ്ത്രീയേയും പരിസ്ഥിതിയേയും ദുർബലനേയും പീഡിപ്പിയ്ക്കുന്നതിന് സ്വന്തം ബോധ്യങ്ങൾക്കനുസരിച്ചുള്ള പലതരം ന്യായങ്ങളുമുണ്ട്. മറ്റൊരാളുടെ ജീവിതത്തെ ജീവിതമായി കാണാനാകുന്ന സംസ്ക്കാരത്തിലേയ്ക്ക് എത്താതെ ഈ പ്രശ്നം പരിഹരിയ്ക്കപ്പെടുവാൻ സാധ്യതയില്ലെന്ന് തോന്നിപ്പോകാറുണ്ട്. നിയമങ്ങൾ കർശനമായി മുഖം നോക്കാതെ നടപ്പിലാകുമെങ്കിൽ ഒരുപക്ഷെ, അനവധി കാലങ്ങൾക്കുള്ളിൽ ഒരു നിയമ ഭീതിയിൽ ഉളവാകുന്ന തൊലിപ്പുറത്തുള്ള, പീഡന വിരുദ്ധ സംസ്ക്കാരം വന്നേയ്ക്കാം.
    പക്ഷെ, എല്ലാ വ്യത്യസ്തതകളിലും ഞാനും നീയും ഒരു പോലെയാണെന്ന ഉദാത്തബോധമൊക്കെ മനുഷ്യകുലത്തിനുണ്ടാകുമോ എന്ന് സംശയമാണ്, അത്രയും സമയം ബാക്കിയുണ്ടോ എന്നറിയില്ല. കാരണം ഭൂമി സർവംസഹയല്ല എന്നതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്.

    പോസ്റ്റ് ഒത്തിരി നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  48. അവരെ അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന ഈ നന്ദികേട്‌ അസഹനീയമായ തുടര്‍ക്കഥയാകുകയാണ്.

    ReplyDelete
  49. പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ഏറെ മലീമാസമാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ സാസ്ക്കാരിക പരിസരത്തെ ശുദ്ധീകരിക്കുക എളുപ്പമാണെന്ന് തോന്നുന്നില്ല. ഒന്നിനെയും ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത ഒരു ചുട്ടു പാടാന് ഇപ്പോള്‍. എല്ലാ വശങ്ങളും സ്പര്‍ശിച്ചു എഴുതിയ ലേഖകന്റെ ഈ പ്രതികരണത്തിന് ഭാവുകങ്ങള്‍.

    ReplyDelete
  50. മധ്യത്തിന്റെയും കഞ്ചാവിന്റെയും അടിമകളായി മാറിയ ഇന്നത്തെ കൗമാരക്കാര്‍, ആല്‍ബങളും അനാശാസ്യങളും കന്‍ടു വളരുമ്പോള്‍ ,പെണ്‍ മക്കളെ കലാലയങളിലേക്കു പോലും പറഞ്ഞയക്കാന്‍ പേടിക്കുന്ന കാലം... അതു അക്ഷരാര്‍ത്തം സംഭവിച്ചിരിക്കുന്നു.!

    ഇതിനെതിരെ പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ മാളങളിലേക്കു കയറിയൊളിക്കുമ്പോള്‍..

    ഇത്തരം ബ്ലോഗുകള്‍ അനീതിക്കെതിരെ ഉയരുന്ന കാലഘട്ടത്തിന്റെ കാവലാളായി മാറുന്നു..

    ഒരു പാടു സന്തോഷം...

    ഹസ്സന്‍ കൊച്ചനൂര്‍

    ReplyDelete
  51. " ഇടനെഞ്ച് പിളര്‍ത്തുന്ന ഓരോ കൊടുംക്രൂരതയും നേര്‍ക്കാഴ്ചയാകുമ്പോള്‍ ആത്മരോഷം ഉള്ളിലടക്കി നിരാശയോടെ; അതിലേറെ ദയനീയതയോടെ നാം വിലപിച്ചുകൊണ്ടേയിരിക്കുന്നു, ഇതിലും വലിയതിനികാണാന്‍ ഇടയാക്കല്ലേയെന്ന ഗതികെട്ടവന്‍റെ വിലാപം "

    കാലിക പ്രസക്തമായ ലേഖനം..ആന്മ രോക്ഷത്തിൽ പങ്കു ചേരുന്നു.

    ReplyDelete
  52. ഈ ചിന്തകള്‍ വളരെ പ്രസക്തം... പെണ്‍കുട്ടികള്‍ വളര്‍ന്നുവരുംതോറും ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാതാപ്പിതാക്കളുടെ നാടായിരിക്കുന്നു കേരളം (കേരളം മാത്രമല്ല). ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കും കളിക്കാന്‍ പാവകള്‍ക്കൊപ്പം തോക്കും, കത്തിയും വാളും എല്ലാം തന്നെ കളിപ്പാട്ടമായി നല്‍കുന്നത് നന്നായിരിക്കും. ആണ്‍കുട്ടികളെ പോലെ വെടിവച്ചും, അരിഞ്ഞുവീഴ്ത്തിയും കളിച്ച് ശീലിക്കട്ടെ അവരും. പാവകളെ കുഞ്ഞുങ്ങളാക്കിയും, പാവകള്‍ക്ക് ചോറ് കൊടുത്തും അവര്‍ കളിക്കുംബോള്‍ നമ്മള്‍ അവരെ ഒതുങ്ങികൂടിയ ഒരു വീട്ടമ്മ, അല്ലെങ്കില്‍ കുടുംബിനി ആകാനാണ് പരിശീലിപ്പിക്കുന്നത്. അത് മാറിയാല്‍ തന്നെ അവരുടെ ചിന്തകള്‍ മാറും, പ്രതികരണശേഷി കൂടുകയും ചെയ്യും.

    ReplyDelete
  53. വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്ന ഓരോ കുട്ടിയുടെ (അത് പെണ്‍ കുട്ടിയാലും ആണ്‍ കുട്ടിയാലും )മുകളില്‍ ഒരു കൈ നിഴല്‍ പിന്തുടരുന്നു എന്നെ ബോധം ആവാം
    ഒരു വഴി വിളക്കുമായി പടി വാതുകള്‍ കാത്തു നില്‍കുന്ന അമ്മയുടെ മനസിന്റെ ആധി ഈ ലേഘനത്തില്‍ വായിച്ചെടുക്കാം

    ReplyDelete
  54. കാലിക പ്രസക്തമായ ചിന്തകള്‍ ...
    ആശംസകള്‍

    ReplyDelete
  55. എന്‍റെമ്മോ..ഇതെന്തോക്കെയാണ്‌പ്പാ?..ഇത് വായിക്കുമ്പോ പേടിയാകുന്നു..നമ്മക്ക് ശെരിയാവില്ല.

    ReplyDelete
  56. നല്ല രചന.വേണം ഇത്തരം ജാഗ്രത്തായ എഴുത്തുകള്‍
    കാവാരേഖയിലെ എന്റെ കവിത സൗമ്യയെക്കുറിച്ചാണു്

    ReplyDelete
  57. ഇതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിയ്ക്കുന്നതിനാല്‍ ഈ വിഷയത്തിന്റെ പ്രസക്തിയും നശിയ്ക്കുന്നില്ല, മാഷേ.

    ReplyDelete
  58. മൊയ്ദീന്‍ ഭായ് ; സന്തോഷം ..
    കണ്ണൂരാനെ ..രമേശ്‌ ഭായ് ..തിരിച്ചെപ്പോ വരും ?
    അജിത്‌ ഭായ് ..അതെ സത്യം ..
    ശ്രീജിത് : വിശദമായ അഭിപ്രായം തന്നെ ഇവിടെ ഉണ്ടല്ലോ ..
    എന്റെ ലോകം : തുറന്ന അഭിപ്രായത്തിനു നന്ദി .
    മോമുട്ടിക്കാ : "ഞാനും എന്റെ കെട്ട്യോളും കുട്ടികളും" ഇത് തന്നെ മുഖ്യ പ്രശ്നം
    എച്ചുമൂ : "പക്ഷെ, എല്ലാ വ്യത്യസ്തതകളിലും ഞാനും നീയും ഒരു പോലെയാണെന്ന ഉദാത്തബോധമൊക്കെ മനുഷ്യകുലത്തിനുണ്ടാകുമോ എന്ന് സംശയമാണ്, അത്രയും സമയം ബാക്കിയുണ്ടോ എന്നറിയില്ല. കാരണം ഭൂമി സർവംസഹയല്ല എന്നതിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്. "ഈ വരികള്‍ കാര്യമാത്ര പ്രസക്തമാണ് .കലികാലത്തിലും വലിയൊരു കാലമാണിതെന്ന് തോന്നിപ്പോകുന്നു ..
    അനുരാഗ് : നന്ദി .
    അക്ബര്‍ ഭായ് : വളരെ സന്തോഷം.
    ഹസ്സന്‍ ഭായ് : നമ്മുടെ ച്ചുത്തുപാടുകളില്‍ നിന്ന് ബ്ലോഗു വായനക്കാര്‍ വളരെ കുറവാണ് , കനടത്തില്‍ സന്തോഷം .
    മന്‍സൂര്‍ ഭായ് : രോഷം പലപ്പോഴും ഒരു വിങ്ങലായി മനസ്സില്‍ ഒടുങ്ങി ക്കിടക്കുകയാണ് ..

    ReplyDelete
  59. ഷബീര്‍ : വിശദമായ അഭിപ്രായത്തിനു നന്ദി .
    ഡ്രീംസ്‌ : നഗ്ന സത്യങ്ങള്‍ ..
    ഇസഹാക്ക് ഭായ് : ഇവിടെ കണ്ടത്തില്‍ സന്തോഷം .
    നെനാ : നിന്നെ ഞാനിങ്ങോട്ട്‌ വിളിച്ചിട്ടില്ലാട്ടാ ..
    ജയിംസ് : കണ്ടു സന്തോഷം .
    ശ്രീ : വളരെ സന്തോഷം

    ReplyDelete
  60. പ്രസക്തമായ വിശയം ,വേണ്ടുന്നകരുതലുകൽ ലഭിക്കാതെ പോകുന്ന സ്ത്രീപക്ഷം സമൂഹത്തിന്റെ കരുണക്കായി ഇന്നും കാത്തിരിക്കുന്നു..

    ReplyDelete
  61. നന്നായി പറഞ്ഞിരിക്കുന്നു. വളരെ കാലികപ്രസക്തമായ വിഷയം. ഈ വിഷയതിന്റെ പ്രസക്തി നഷ്ടപ്പെടുന്ന ഒരു കാലത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

    ReplyDelete
  62. പാക്കിസ്ഥാനിലെ ഗോത്ര വര്‍ഗ്ഗം കൂട്ട ബലാല്‍ക്കാരത്തിനു വിധേയയാക്കിയ സ്ത്രീക്ക് നേരെ നീതി പീഠം പോലും മുഖം തിരിച്ച വാര്‍ത്ത ഇന്നലെയാണ് വായിച്ചത്. സ്ത്രീകള്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാവുന്നു എന്നത് ഒരു നല്ല സൂചനയാണ്.

    ReplyDelete
  63. മറക്കരുതേ ഒരുനാളും :( :( :(

    ReplyDelete
  64. സമൂഹം മൊത്തത്തില്‍ ഉടച്ചു വാര്‍ക്കപ്പെടേണ്ടതുണ്ട്. ജീവിതത്തെ നിര്‍വചിക്കുന്നിടത്ത് ഭൂരിപക്ഷത്തിനും സംഭവിച്ച അപാകതകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. കൈമോശം വന്ന നൈതികതയും ധാര്‍മികതയും തിരിച്ചു പിടിക്കേണ്ടതുണ്ട്... എവിടെ!! :)

    ReplyDelete
  65. ഞാന്‍ വരാന്‍ ഒരുപാട് വൈകിപ്പോയി സിദ്ധീക്ക...
    വായിച്ചപ്പോള്‍ ഒരുപാടൊക്കെ മനസ്സില്‍ തോന്നിയിരുന്നു ..
    പക്ഷെ എല്ലാവരും ഒക്കെ പറഞ്ഞു കഴിഞ്ഞു ...
    ഇനിയെന്ത് പറയും എന്നറിയില്ല... ഈ ലോകത്തെ അനിതികള്‍ അറിയാതെ വളര്‍ന്നു വരുന്ന ഒരു മോള്‍ എനിക്കും ഉണ്ടല്ലോ
    എന്നാലോചിക്കുമ്പോള്‍ .....

    ReplyDelete
  66. ചിന്തോദ്ധീപകങ്ങളാണ് താങ്കളുടെ പോസ്റ്റുകള്‍!
    ചിന്ത കാടുകയറി പലപ്പോഴും കമന്റിടാന്‍ പോലും മറന്നു പോവുന്നു.

    മക്കളെ നന്നായി വളര്‍ത്താന്‍ ഏറ്റവും നല്ല വഴി നമ്മള്‍ അവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുക എന്നതാണ്.
    പുതിയ തലമുറയെങ്കിലും മൂല്യവത്തായ ഒരു ജീവിതത്തിന്റെ പ്രയോക്താക്കളാകാന്‍ നമുക്ക് ഇന്നേ ശ്രമിച്ചു തുടങ്ങാം.

    ReplyDelete
  67. നമ്മുടെ വനിതാ പ്രസിദ്ധീകരണങ്ങളും ചാനലുകളും നമ്മുടെ സ്ത്രീകളെ പഠിപ്പിക്കുന്നത്‌ എങ്ങനെ അവര്‍ക്ക് അവരുടെ സൌന്ദര്യവും ശരീരത്തിന്റെ മുഴു മുഴുപ്പും പ്രദര്‍ശിപ്പിച്ചു പുരുഷനെ ആകര്‍ഷിക്കാം എന്നാണ്...ചാനലിലെ പരസ്യങ്ങളും പ്രോഗ്രാമുകളും എന്തിനു റിയാലിറ്റി ഷോകള്‍ വരെ....ഒരു മൊട്ടു സൂചിയുടെ പരസ്യത്തിനു പോലും സ്ത്രീ അതും അല്‍പ വസ്ത്രധരിണി.. കോട്ടും സ്യുട്ടും ഇട്ട പുരുഷനാണെങ്കിലും സ്ത്രീക് പകുതി വസ്ത്രമേ കാണൂ....നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് സവ്ന്ദരയ വാര്‍ധക വസ്തുക്കളും ലൈങ്കിക ഉത്തേജക മരുന്നുകളും ആണ്...അല്ലെങ്കിലും ഇപ്പോള്‍ മനുഷ്യന്‍ ജീവിക്കുന്നത് പോലും പണം ഉണ്ടാക്കാനും ജീവിതം അടിച്ചു പൊളിക്കാനും ആണ്...ലൈന്കികാതിപ്രസരം ഇപ്പോള്‍ നമ്മെ ആലോസരപ്പെടുത്തെണ്ട ഒരു വലിയ പ്രശ്നം തന്നെയാണ്...മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അതൊരു വിഷയമല്ലെങ്കിലും.....ഗള്‍ഫില്‍ നടക്കുന്ന ഷോകള്‍ ശ്രദ്ധിച്ചിട്ടില്ലേ...?ടികറ്റെടുത്ത് ഫാമിലിയുമൊത്തു അത് കാണാന്‍ പോകുന്ന സുഹൃത്തുക്കള്‍ അതിലെ ഡാന്സുകളെക്കുരിച്ചു വല്ലതും ചിന്ധിക്കാരുണ്ടോ പല പാവം പ്രവാസികളും അതിനനുസരിച്ച് തുള്ളിക്കളിക്കുന്നത്‌ കാണാറുണ്ട്‌....എല്ലാം കലികാലം എന്ന് സമാധനിക്കാതെ ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കെണ്ടേ...? രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞാല്‍ മാത്രം മതിയോ...?നമ്മുടെ കടമ നാം ചെയ്യേണ്ടേ...? മനുഷ്യന്‍ നല്ല കാര്യങ്ങളെക്കാള്‍ കൂടുതലായി അനുകരിക്കുന്നത് ചീത്ത കാര്യങ്ങളെയാണ്...പുരുഷന് അവസരം ഉണ്ടാക്കിക്കൊടുക്കുന്ന സ്ത്രീകളും കുറ്റക്കാര്‍ തന്നെ....മക്കളെ സിനിമാക്കാരും റിയാലിടി ഷോകളിലെ താരങ്ങളും ആക്കാന്‍ ഓടി നടക്കുന്നവര്‍ വരും വരായ്കകള്‍ അറിഞ്ഞിരിക്കണം....ലേഖനം നന്നായിട്ടുണ്ട് നല്ല വിഷയം.... ഞാന്‍ ഒരു തുടക്കക്കാരനാണ് നിലവാര കുറവുണ്ടെങ്കില്‍ ക്ഷമിക്കണം ഇത്തരം വാര്‍ത്തകള്‍ അലോസരപ്പെടുത്തുന്നു.......അത് കൊണ്ടാണ്....

    ReplyDelete
  68. ഇത്തിരി വൈകിയാ ഇവിടെ എത്തിയത്.
    കാലിക പ്രസക്തവും ശ്രേദ്ധെയവുമായ ലേഖനം

    ReplyDelete
  69. ‘എന്തെങ്കിലും ദുരന്തംനടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ മാത്രമാണോ സ്ത്രീകളുടെ പ്രശ്നവും ശബ്ദവും..?”

    നന്നായി അവതരിപ്പിച്ചു...കേട്ടൊ ഭായ്

    ReplyDelete
  70. പാവപ്പെട്ടവാ ..കണ്ടത്തില്‍ സന്തോഷം
    പഥികാ : തീര്‍ച്ചയായും അത് നമുക്ക് പ്രതീക്ഷിക്കാം
    സുനില്‍ : സമൂഹം നന്നായാല്‍ മൊത്തത്തില്‍ നന്നായെന്നു പറയാം
    ബിഗു : എന്തെ ഹെടിങ്ങില്‍ എന്തെങ്കിലും പ്രശ്നം ?
    നമുക്ക് കാത്തിരിക്കാം ശ്രദ്ധെയാ ..

    ReplyDelete
  71. ലിപീ ..: വൈകിയിട്ടില്ല ..സന്തോഷം
    തീര്‍ച്ചയായും വളരുന്ന സാഹചര്യം സ്വാധീനികുമെന്നുരപ്പാനല്ലോ

    ReplyDelete
  72. കലാം : കണ്ടതില്‍ സന്തോഷം.
    അഹമ്മദ്‌ ഭായ് : താങ്കളുടെ വിശദമായ അഭിപ്രായം ഈ പോസ്ടിനോട് കൂട്ടിവായിക്കേണ്ടതാണ്.
    ഇസ്മയില്‍ : വൈകിയിട്ടില്ല , വരവിനും അഭിപ്രായത്തിനും നന്ദി.
    മുരളീ ഭായ്: വളരെ സന്തോഷം നന്ദി.

    ReplyDelete
  73. നല്ല ലേഖനം..പ്രതികരിച്ചാല്‍ പിന്നെ " ഒരു തന്‍റെടിയായും പരിഹാസ്യ കഥാപാത്രമായും ജനമധ്യത്തില്‍ അവള്‍ അവതരിപ്പിക്കപ്പെടുന്നു..."
    എത്ര ശരിയാണ്.. :-)

    ReplyDelete
  74. തുടക്കത്തില്‍ തന്നെ വായന നിര്‍ത്തി. ഇനി അങ്ങോട്ട് വായിക്കുന്നില്ലാ.
    മാധ്യമങ്ങള്‍ നമ്മുടെ മനസില്‍ അടിച്ചേല്‍പ്പിച്ച ഒരു പ്രയോഗം ഇവിടേയും കണ്ടു
    >>> സൌമ്യമായ പുഞ്ചിരിക്കുന്ന ഒരു മുഖം തച്ചുടച്ചു ഞെരിച്ചു കളഞ്ഞ ഒരു ഒറ്റക്കയ്യന്‍ അധമന്‍ <<<

    പ്രതിയുടെ നഷ്ട്ടപെട്ട മനസ്സിനെ/സാമാന്യ ബുദ്ധിയെ എടുത്തുകാണിക്കാന്‍ അല്ലാ ആരും മുതിരുന്നെ. അയാളില്‍ നിന്ന് നഷ്ട്ടപെട്ട ഒരു അവയവത്തെ/കയ്യിനെ എന്തിന് പര്‍വദീകരിച്ച് കാണുന്നു..??

    അയാളില്‍ നിന്ന് തെറ്റ് സംഭവിച്ചെങ്കില്‍ അത് അയാളിലെ മനസിക വൈകല്യം എന്നറിഞ്ഞിട്ടും വികലാഗ്വത്തം ആണ് ഇത്തരം പ്രവണതക്ക് കാരണമെന്ന് തോന്നിക്കും വിധം എല്ലാവരും തുടരെ തുടരെ പറയുന്നു ഒറ്റക്കയ്യന്‍ എന്ന്.

    എനിക്ക് ചുറ്റും ഒത്തിരി ആളുകള്‍ കാലുകള്‍ നഷ്ട്ടപെട്ടും കൈലകള്‍ നഷ്ട്ടപെട്ടും ജീവിക്കുന്നുണ്ട്.(ഒരുവനായി ഞാനും അവരിലേക്ക് അടുത്തുതുങ്ങിയിരുന്നതിനാല്‍) അവരിലെ നഷ്ട്ടത്തെ കാണാതെ അവരുടെ മനസ്സിനെ കാണാന്‍ ഇഷ്ട്ടപ്പെടുന്നു.
    ആയതിനാല്‍ തന്നെ വെറുക്കുന്നു ഇത്തരം പ്രയോഗങ്ങളെ ഒരുപാടൊരുപാട്....

    ReplyDelete
  75. അബലകള്‍ എന്ന് സ്വയം കരുതുന്നതില്‍ നിന്നു തന്നെ തുടങ്ങുന്നു കഥ .
    ഗര്‍ഭം ധരിക്കുന്നതാണോ അബലത്വം .. ?

    ReplyDelete
  76. പ്രിയാ..വളരെ നന്ദി ...
    ഹാഷിം: അതൊക്കെ വിട്ടു ഇതൊന്നു നന്നായി വായിക്കു മാഷേ, ഇനി എഴുതുമ്പോള്‍ ഇങ്ങിനെയുള്ള കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ വെക്കാം..ഇപ്പൊ സബൂറാക്.
    നടക്കും മനുഷ്യാ : അതാണ്‌..

    ReplyDelete
  77. കൊലപാതങ്ങള്‍ എവിടെയും ഉണ്ട്..
    ചിലത് ക്രൂരമായിരിക്കും..മറ്റു ചിലത് ലളിതവും..




    ഇനിയും എഴുതൂ..പ്രതികരിക്കൂ..നമുക്ക് മറ്റൊന്നും ചെയ്യാനില്ല.

    ReplyDelete
  78. ലക് : അങ്ങിനെതന്നെ .

    ReplyDelete
  79. ഇസ്മായില്‍ പറഞ്ഞ അഭിപ്രായത്തോട്‌ യോജിക്കുന്നു.
    ജീവിക്കുക എന്നത് എങ്ങിനെയും സുഖിക്കുക എന്ന് മാത്രമായിരിക്കുന്നു. കണ്ണ് മഞ്ഞളിക്കുന്ന കാഴ്ചകളുടെ പ്രലോഭനങ്ങളില്‍ എന്തും ചെയ്യാം എന്ന രീതി. അത്തരക്കാരെയും രക്ഷിക്കാന്‍ സംരക്ഷിക്കാന്‍ തയ്യാറാവുന്ന മറ്റൊരു കൂട്ടം. കണ്ണില്‍ കാണുമ്പോള്‍ കാണുന്നിടത്ത് വെച്ച് കാണുന്നവര്‍ കൈകാര്യം ചെയ്യുക എന്നത് തന്നെ പെട്ടെന്ന് ചെയ്യാവുന്നത്.

    ReplyDelete
  80. റാംജി സാബിനെ കണ്ടില്ലല്ലോ എന്ന് ഞാനിപ്പോള്‍ മനസ്സില്‍ ഓര്‍ത്തതെയുള്ളൂ, ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു..

    ReplyDelete
  81. പത്രവാർത്തകളിൽ കുമിയുന്ന ജുഗുപ്സാവഹമായ കാര്യങ്ങൾ കാണുമ്പോൾ ആശങ്കയ്ക്ക് അറുതിയാവുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. മാതാപിതാക്കളുടെ നെഞ്ചകത്ത് തീകോരിയിടുന്ന വിവരങ്ങളാൽ വിഷലിപ്തമാണ് താളുകൾ. ധാർമ്മികതയുടെ വിത്തുപാകുന്ന കാര്യങ്ങളിൽ സുമനസ്സുകളുടെ സജീവശ്രദ്ധപതിയേണ്ടിരിക്കുന്നു.

    വിഷയത്തിന്റെ ഗൌരവം സ്ഫുരിപ്പിക്കുന്ന എഴുത്തും ശൈലിയും.

    പ്രസക്തം.

    ReplyDelete
  82. നമ്മുടെ വനിതാ പ്രസിദ്ധീകരണങ്ങളും ചാനലുകളും നമ്മുടെ സ്ത്രീകളെ പഠിപ്പിക്കുന്നത്‌ എങ്ങനെ അവര്‍ക്ക് അവരുടെ സൌന്ദര്യവും ശരീരത്തിന്റെ മുഴു മുഴുപ്പും പ്രദര്‍ശിപ്പിച്ചു പുരുഷനെ ആകര്‍ഷിക്കാം എന്നാണ്...ചാനലിലെ പരസ്യങ്ങളും പ്രോഗ്രാമുകളും എന്തിനു റിയാലിറ്റി ഷോകള്‍ വരെ....ഒരു മൊട്ടു സൂചിയുടെ പരസ്യത്തിനു പോലും സ്ത്രീ അതും അല്‍പ വസ്ത്രധരിണി.. കോട്ടും സ്യുട്ടും ഇട്ട പുരുഷനാണെങ്കിലും സ്ത്രീക് പകുതി വസ്ത്രമേ കാണൂ....നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് സവ്ന്ദരയ വാര്‍ധക വസ്തുക്കളും ലൈങ്കിക ഉത്തേജക മരുന്നുകളും ആണ്...അല്ലെങ്കിലും ഇപ്പോള്‍ മനുഷ്യന്‍ ജീവിക്കുന്നത് പോലും പണം ഉണ്ടാക്കാനും ജീവിതം അടിച്ചു പൊളിക്കാനും ആണ്...ലൈന്കികാതിപ്രസരം ഇപ്പോള്‍ നമ്മെ ആലോസരപ്പെടുത്തെണ്ട ഒരു വലിയ പ്രശ്നം തന്നെയാണ്...മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അതൊരു വിഷയമല്ലെങ്കിലും..

    Ahamed എന്നാളുടെ അഭിപ്രായം തന്നെയാ എനിക്കും പറയാനുള്ളത്. സിദ്ധീക്കിക്കാ, നല്ല പോസ്റ്റ്‌ കേട്ടോ. ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.

    ReplyDelete
  83. ഉസ്മാന്‍ ഭായ് : കാലതെയോ സമൂഹത്തെയോ കുട്ടപ്പെടുതുന്നതില്‍ കാര്യമില്ല ഓരോരുത്തരും വളരുന്ന സാഹചര്യമാണ്
    സംസ്കാരം ഊട്ടി ഉറപ്പിക്കുന്നത് എന്നാണെന്റെ വിശ്വാസം.
    കൊലുസ് : ഇവിടെ കണ്ടത്തില്‍ സന്തോഷം , നമുക്ക് ചെയ്യാനുളത് നമുക്ക് ചെയ്തുകൊന്ടെയിരിക്കാം

    ReplyDelete
  84. വലിയൊരുസത്യം തുറന്നിട്ട ഭായിക്ക് ലാല്‍സലാം.
    പക്ഷെ നമ്മുടെ പെണ്‍കുട്ടികളെ വഴിതെറ്റിക്ക്‌ുന്നതില്‍ പാരെന്റ്സിനും വ്യക്തമായ പങ്കുണ്ട്. കുട്ടികള്‍ ആവശ്യപ്പെടുന്ന ജീവിത സാഹചര്യങ്ങള്‍ അതിന്റെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കാതെ ഒരുക്കിക്കൊടുക്കുന്നത് എന്തിനു!
    അഴിഞ്ഞാട്ടവും കൂത്തരങ്ങും കണ്ടില്ലെന്നു നടിക്കുകയും അതൊക്കെ മക്കളുടെ 'മേന്മ'യായി പൊങ്ങച്ചം പറയുകയും ചെയ്യുന്ന പാരെന്റ്സ്‌ ഉള്ളിടത്തോളം കാലം സംഭാവാമീ യുഗേയുഗെ.
    പുരുഷനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ വസ്ത്രധാരണം, സംസാരശൈലി ഒഴിവാക്കിയാല്‍ ഒരു പരിധിവരെ പെണ്ണിന് ഇവിടെ സ്വസ്ഥതയുണ്ടാകും. അല്ലെങ്കില്‍ കാമാര്തരായ പുരുഷന്‍ നിഷ്കളങ്കരെയും വെറുതെവിടില്ല.

    ReplyDelete
  85. കണ്ണൂരാനെ ഇങ്ങിനെ ഒരു തിരിച്ചു വരവ് ഞാന്‍ പ്രതീക്ഷിച്ചില്ല "അഴിഞ്ഞാട്ടവും കൂത്തരങ്ങും കണ്ടില്ലെന്നു നടിക്കുകയും അതൊക്കെ മക്കളുടെ 'മേന്മ'യായി പൊങ്ങച്ചം പറയുകയും ചെയ്യുന്ന പാരെന്റ്സ്‌ ഉള്ളിടത്തോളം കാലം സംഭാവാമീ യുഗേയുഗെ."
    താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ടു പറയേണ്ടതാനെന്നു എനിക്ക് തോന്നുന്നു..ചില പേക്കൂത്തുകള്‍ ജുഗുപ്സാവഹമായിപ്പോവുന്നുണ്ട് തീര്‍ച്ച, വളരെ സന്തോഷം മാഷേ.

    ReplyDelete
  86. കൂതറ പറഞ്ഞതില്‍ കാര്യമുണ്ട്. ഒരു കയ്യില്ലായ്മയല്ലല്ലോ അയാളെക്കൊണ്ട് അത് ചെയ്യിച്ചത്.!

    ReplyDelete
  87. ശങ്കരനാരായണന്‍ : ഇനി ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധിക്കാം , താങ്കള്‍ ഇവിടെ എത്തിയതിനു നന്ദി .

    ReplyDelete
  88. നല്ല പോസ്റ്റ്‌...കാര്യങ്ങള്‍ നന്നായി പറഞ്ഞു..

    അത്ര ചെറുതല്ലാത്ത ഒരഭിപ്രായ വ്യത്യാസം..
    പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സുരക്ഷിതമായൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ .....

    ഇതാണ് പ്രശ്നം ..പകരം പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സ്വന്തം കാര്യം നോക്കി സ്വന്തം കാലില്‍ നില്‍കാന്‍ പ്രാപ്തയാക്കുന്നത് വരെയാണ് മാതാ പിതാക്കള്‍ക്ക് നെഞ്ചില്‍ ആധി വേണ്ടത്. അതിനവരെ പഠിപ്പിക്കാതെ കയ്യില്‍ കത്തി കൊടുത്തു വിട്ടതു കൊണ്ട് മാത്രം ഒരക്രമിയെയും നേരിടാന്‍ കഴിയണമെന്നില്ല.

    ReplyDelete
  89. തൊണ്ണൂറു ശതമാനം വരുന്ന സാധാരണക്കാരന്റെ മനോഗതിയാണ് ഞാന്‍ ഇവിടെ കുറിച്ചത് ഫെയര്‍ ഫ്ലൈ ..
    ഒരു പെണ്‍കുഞ്ഞിനെ സ്വന്തം കാലില്‍ നിറുത്തുക എന്നത് ഭൂരിഭാഗത്തിനും വിദൂരസ്വപ്നം മാത്രമാണ് .താങ്കളുടെ വരവിലും നിസ്വാര്‍തമായ അഭിപ്രായത്തിലും വരെ സന്തോഷം.

    ReplyDelete
  90. കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുക എന്നത് പ്രധാനമാണ് . മനുഷ്യന്‍ ജൈവശാസ്ത്രപരമായി മൃഗം തന്നെയാണ് . കുടുംബവും, സമൂഹവും, സംസ്കാരവും, മതവും, വിദ്യാഭ്യാസവും പകര്‍ന്നു നല്‍കുന്ന മൂല്യങ്ങള്‍ അവന്റെ മൃഗീയതക്ക് മുകളില്‍ മാനുഷീകത പുതപ്പിക്കുകയാണ്. എത്ര കണ്ടു ഈ പുതപ്പിക്കല്‍ ദൃഡമാണോ അത്രകണ്ട് അവന്‍ നല്ലൊരു മനുഷ്യനായിരിക്കും. ഇതിന്റെ ഒക്കെ സ്വാധീനം എന്ന് അവനില്‍ കുറയുന്നോ അപ്പോള്‍ മൃഗീയത പിന്നെയും പുറത്തു വരാനുള്ള സാധ്യതയുണ്ട് . നല്ല മൂല്യങ്ങളും, കാഴ്ചപ്പാടുകളും പ്രധാനമാണ് . അത് കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം വലിയ കാര്യം ഇല്ല തന്നെ.

    പിന്നെ പെണ്‍കുട്ടികള്‍ കുറെ കൂടി ധൈര്യവും , ബുദ്ധിയും കാട്ടേണ്ടതുണ്ട് . മലയാള സിനിമയും, സീരിയലുകളും , റിയാലിറ്റി ഷോകളും, മാധ്യമങ്ങളുടെ അവതരണങ്ങളും , നിയമങ്ങളും കണ്ണീരോഴുക്കുവാനെ അവരെ പഠിപ്പിക്കുന്നുള്ളൂ. ഇന്ഗ്ളീഷ് സിനിമകളിലെപ്പോലെ പ്രതികരണ ശേഷിയും, ബുദ്ധിയുമുള്ള നായികമാര്‍ കാണികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ മനോധൈര്യം നല്‍കിയേക്കും എന്ന് തോന്നുന്നു.

    നിയമങ്ങള്‍ കര്‍ക്കശമാണെങ്കില്‍ സ്ത്രീകളുടെ വസ്ത്ര ധാരണം അത്ര വല്യ പ്രശ്നമാണെന്ന് തോന്നുന്നില്ല. വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്ന, വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം ഇണ ചേരാന്‍ സാധിക്കുന്ന പുരുഷന്മാരുടെ വലിയൊരു ജന സംഖ്യയാണ് ഗള്‍ഫ് നാടുകളില്‍ ഉള്ളത് . വിവിധ രാജ്യക്കാരായ സ്ത്രീകളില്‍ ധാരാളം പേര്‍ അല്‍പ്പ വസ്ത്ര ധാരിനികളുമാണ്. ഒരു തുറിച്ചു നോട്ടമോ, കമെന്ടോ എന്തിനു രണ്ടാമതൊന്നു നോക്കാന്‍ കൂടി ആരും ധൈര്യപ്പെടുന്നില്ലല്ലോ.

    ReplyDelete
  91. ഇത്തരം കാര്യങ്ങളില്‍ സഹതപിക്കാനും, ശുഭ പ്രതീക്ഷ കൈ വിടാതിരിക്കാനും മാത്രമേ നമുക്ക് കഴിയൂ...അല്ലേ സിദ്ധീക്ക...

    ReplyDelete
  92. നിയമങ്ങള്‍ കര്‍ക്കശമാണെങ്കില്‍ സ്ത്രീകളുടെ വസ്ത്ര ധാരണം അത്ര വല്യ പ്രശ്നമാണെന്ന് തോന്നുന്നില്ല. വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്ന, വര്‍ഷങ്ങളുടെ ഇടവേളകളില്‍ മാത്രം ഇണ ചേരാന്‍ സാധിക്കുന്ന പുരുഷന്മാരുടെ വലിയൊരു ജന സംഖ്യയാണ് ഗള്‍ഫ് നാടുകളില്‍ ഉള്ളത് . വിവിധ രാജ്യക്കാരായ സ്ത്രീകളില്‍ ധാരാളം പേര്‍ അല്‍പ്പ വസ്ത്ര ധാരിനികളുമാണ്. ഒരു തുറിച്ചു നോട്ടമോ, കമെന്ടോ എന്തിനു രണ്ടാമതൊന്നു നോക്കാന്‍ കൂടി ആരും ധൈര്യപ്പെടുന്നില്ലല്ലോ.
    സുനില്‍ജീ ..ഈ വാക്കുകള്‍ അടിവരയിട്ടു പറയേണ്ട കാര്യമാണ്..സാഹചര്യം തന്നെ വില്ലന്‍ ..നന്ദി സുനില്‍ജീ

    ReplyDelete
  93. ചാണ്ടിച്ചാ അത്രയെ കഴിയൂ ..

    ReplyDelete

താല്‍പര്യം തോന്നുന്നെങ്കില്‍ ഒരു അഭിപ്രായം ഇവിടെ കുറിക്കാം..

എന്റെ സുഹൃത്തുക്കള്‍